ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഗ്നിഹോത്രമുഖം വേദു ഗായത്രീ ഛാന്ദസം മുഖം

മന്നൻ മനുഷ്യർക്കു മുഖം പുഴകൾക്കാഴിയാം മുഖം, 27
നക്ഷത്രങ്ങൾക്കിന്ദു മുഖം തേജസ്സിന്നർക്കനാം മുഖം

മലകൾക്കോ മേരു മുഖം ഖർക്കു ഗരുഡൻ മുഖം 28
മേലും കീഴും ചുഴലവുംജഗത്തുള്ളതിനൊക്കെയും

സദേവാസുരലോകർക്കും ഭഗവാൻ കേശവൻ മുഖം. 29
ഇവനോ ബാലനറിയാ ശിശുപാലനിതൊന്നുമേ

എങ്ങും കൃഷ്ണന്റെ മാഹാത്മ്യമതാണിങ്ങനെ ചൊൽവതും. 30
ഉൽകൃഷ്ടമായ ധർമ്മത്തെത്തിരയുന്നോരു ബുദ്ധിമാൻ

കാണുമീദ്ധർമ്മതത്ത്വത്തെയത്ര കാണില്ല ചേദിപൻ. 31
ആബാലവൃദ്ധമിങ്ങുള്ള പാർത്ഥിവന്മാരിലാരുവാൻ

അനർഹൻ കൃഷ്ണനെന്നോർപ്പൂ പൂജിക്കാത്തവനേതവനൻ? 32
എന്നാലിപ്പൂജ ചൊവ്വായില്ലെന്നോർക്കുന്നുണ്ടു ചേദിപൻ

ചൊവ്വായില്ലെങ്കിൽ വേണ്ടുന്നതെല്ലാം ചെയ്യട്ടെയായവൻ. 33

39.അർഘ്യാഭിരണം

താൻ നടത്തിയ അഗ്ര്യപൂജ രസിക്കാത്തവരുണ്ടങ്കിൽ അവരെ താൻ വെല്ലുവിളിക്കുന്നു എന്ന് സഹദേവൻ വിളിച്ചുപറയുന്നു.ശിശുപാലനും കൂട്ടുകാരും കൂടിയാലോചിച്ചു പാണ്ഡവരോടെതിർക്കാൻ തിരുമാനിക്കുന്നു.ഈവർത്തമാനം കൃഷ്ണന്റെ ചെവിയിലെത്തുന്നു.


വൈശന്വായൻ പറഞ്ഞു

ഏവം ചൊല്ലീട്ടു ഭീഷ്മൻതാൻ വിരമിച്ച മഹാബലൻ
അതിന്നുശേഷം പൊരുൾ കണ്ടോതിനാൽ സഹദേവനും.1

സഹദേവൻ പറഞ്ഞു

അപ്രമേയബലൻ കേശിഹരൻ കേശദേവനെ
ഞാൻ പൂജിച്ചതു മന്നോരിലാർക്കു ദുസ്സഹമായിതോ, 2

ആബ്ബലിഷ്ഠർക്കെഴും മൂർദ്ധാവിലിങ്കലിക്കാലു വെച്ചു ഞാൻ;
എന്നു ഞാൻ ചൊന്നതിനവൻ പറഞ്ഞീടെട്ടെയുത്തരം; 3

എനിക്കിവൻ വധ്യനാകമിതിനില്ലൊരു സംശയം.
മതിമാന്മാർകളാചാര്യൻ പിതാവു ഗുരു മാധവൻ 4

അർച്ച്യനർച്ചിതനായ്ക്കണ്ടു മന്നോരനുവദിക്കുമേ.

വൈശന്വായൻ പറഞ്ഞു

എന്നവൻ ചൊന്നവാറോതിയില്ല സജ്ജനമൊന്നുമേ 5
മാനമേറും മന്നവന്മാർമുന്നിൽ കാൽ കാട്ടിയെങ്കിലും.

ഉടൻ വീണൂ പുഷ്പവൃഷ്ടിസഹദേവന്റെ മൗലിയിൽ 6
അശരീരോക്തി കേൾക്കായീനന്നു നന്നെന്നുനന്ദിയിൽ.

ഭഗവാൻ കൃഷ്ണനെപ്പറ്റി ഭൂതഭവ്യങ്ങൾ ചൊൽവവൻ 7

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/761&oldid=157098" എന്ന താളിൽനിന്ന് ശേഖരിച്ചത്