ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊച്ചിയും കോഴിക്കോടും
37

പത്തിങ്കലെ ആളുകൾ വന്ന് ഇരുപ്പുരപ്പിച്ചു. തമ്പാക്കന്മാർ പടച്ചിലവും വഹിച്ചു രാജ്യകാൎയ്യവും ക്ലേശിച്ചു. (അന്വേഷിച്ചു) തുടങ്ങി. കിഴക്കെവഴിക്കു കയറി വടക്കുംകൂറു രാജാവും തമ്പാക്കന്മാരിൽ ചിലരും പൂത്തോട്ടായിൽ കടന്നിരുന്നു.

അന്നു വലിയ തമ്പുരാന്റെ കല്പനപ്രകാരം കാൎയ്യം ക്ലേശിക്കുന്നവർ പള്ളിയിൽ ഇട്ടിക്കേളമേനോൻ, വെളക്രാട്ടുനമ്പൂരി കാൎയ്യക്കാർ, നന്തിക്കോട്ട് ഉണിച്ചാത്തക്കുറുപ്പ് ഇവരായിരുന്നു. ഇതിൽ പള്ളിയിൽ ഇട്ടിക്കേളമേനോൻ ‘ഇരിങ്ങാടികൂടെ’ (ഇരിങ്ങാലക്കുടെ) നിന്നും തീപ്പെട്ട തമ്പുരാന്റെ കാലത്തുതുടൺഗി സൎവ്വാധികാൎയ്യം ബുദ്ധിശക്തിയോടും ബഹുമാനത്തോടുംകൂടി മതിയായിട്ടു നടത്തി വന്നിരുന്ന ഒരാളായിരുന്നു. ഇദ്ദേഷത്തിനെപ്പറ്റി ഇനിമേലിലും പറയുന്നതാകകൊണ്ട് ഇവിടെ അധികം വിസ്തരിക്കുന്നില്ല.

ഈ യുദ്ധം കഴിഞ്ഞതിന്റെ ശേഷം പെരുമ്പടപ്പുമൂപ്പിലെ സ്ഥനത്തിന്റെകാൎയ്യം തൃപ്പാപ്പുസ്വരൂപവും കുമ്പഞ്ഞിയും മദ്ധ്യസ്ഥം നിന്നു തീരുമാനപ്പെടുത്തക്കവണ്ണം നിശ്ചയിച്ചു. എന്നിട്ടു് എളയതമ്പുരാൻ വയലാറ്റ് എഴുന്നള്ളിത്താമസിച്ചു, ഭട്ടതിരിമാരെ വരുത്തി ഇക്കാൎയ്യംകൊണ്ടു കേൾക്കുക