മലയാളത്തിലെഗദ്യരചന ൩൪൭
ചെന്ന് അരയിരിക്കുന്നു ചോണാട്ടുണ്ണിപ്പൊന്മകൻ.എന്നതിനെ നല്ലമ്മയുണ്ട്.കേട്ടുകൊണ്ടാലോ എന്റെ മകനെ കിഴക്കുംകൊല്ലത്തു ചങ്ങാതിയിത്രക്കോളം വഴിവന്നു പുറപ്പെട്ടു എന്നു കല്പിച്ചു.മാലവെച്ച മങ്കക്കുഴൽ മൂടിദാവിയാള്എവിടെവെച്ചു പോന്നുയെന്റെമകകനെ എന്നു ചോദിച്ചു.അസ്ഥിയിയും പൊന്നും വനവാസത്തു വെച്ചു പോന്നു എന്നു വിടപറഞ്ഞു.ഇന്നിത്താനെ കേൾപ്പതുണ്ടോ എന്റെ മകനെ നീ മാലവെച്ച മങ്കക്കുഴൽ മുടിദേവിയാളെ അങ്കിയും പൊന്നും വനവാസത്തിന്നു കൊണ്ടുവന്ന് ഏഴുനാളത്തെ വിരുത്തൂണുണ്ട് എന്റെ കോവിക്കൽ എന്നു കല്പിച്ചു.
(തുടരും) മലയാളത്തിലെ ഗദ്യരചന
മലയാളഭാഷയിൽ ഗദ്യമെഴുതുന്നവർ ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ടെന്നുള്ള സംഗതി ഭാഷാഭിമാനികൾക്ക് വളരെ സന്തോഷപ്രദമാണ് എന്നാൽ, ഈ നവീനഗദ്യകാരന്മാരിൽ പലരും,ഗദ്യലേഖനവിഷയത്തിൽ ആവശ്യം അനുസരിക്കേണ്ട ചില നിയമങ്ങളെ അത്ര വിലവെയ്കാതിരിക്കുന്നതു വ്യസനകരവുമാണ്.അങ്ങിനെയുള്ളവരുടെ ഉപയോഗത്തിനായും വിശിഷ്യ വിദ്യാർത്ഥികളുടെ അറിവിന്നായും, ചില സംഗതികൾ ഇവിടെ പ്രസ്താവിക്കുവാൻ വിചാരിക്കുന്നു.
പദ്യമെന്നപോലതന്നെ ഗദ്യങ്ങവും ശബ്ദങ്ങളെ അവംലംബിച്ചാണല്ലോ ഇരിക്കുന്നത്.ഇവിടെ ശബ്ദം ശരീരവും അർത്ഥം ജീവനുമാണെന്നു വിചാരിക്കാം.ഈ രണ്ടു സംഗതികളേയും സംബന്ധിച്ച് ഒരു ഗദ്യകാരൻ വളരെ മനസ്സിരുത്തേണ്ടതുണ്ട്.ഒന്നാമതു ശബ്ദത്തെത്തന്നെ എടുക്കുക: ഒരു ഗദ്യത്തിൽ ഭംഗിയുള്ളവയും അ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.