ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ൧൧ കാലം പോയ പോക്കു് ൪൭൯ ൩ ദായാദരോടു കലഹിയ്ക്കു,മതല്ല ദുഷ്ട-
ജായവചസ്സു മറയെന്നു മനസ്സിലാക്കും , തായാടുമാരോടുമിടഞ്ഞു കുടുംബമൊക്കെ- പ്പേയാക്കു,മീക്കലിയുഗക്കളി കാൺക കഷ്ടം!!
൪ ചൊല്ലികൊടുപ്പതിനടുത്തവരിട്ടു തമ്മിൽ-
തല്ലിയ്ക്കു,മെന്തിന,വരെപ്പരമാദരിയ്ക്കും, ചില്ലിയ്ക്കു കോടു കയറികലഹിച്ചൊടുക്കം വല്ലിയ്ക്കു നില്ക്കുക കഴിച്ചിലിനേവമാക്കും.
൫ പൂച്ചൂടി നിന്നു കുഴയും കുയിൽവാണിമാർക്കു-
ള്ളാച്ചൂകരിലുൾക്കളമലിഞ്ഞവരോടു കൂടി മുച്ചൂടുമുളള മുതൽ തീറു കൊടുത്തു മാര- പ്പിച്ചൂക്കിലാടി മുടിയുന്നു ജനം നിദാനം.
൬ സായുജ്യമെന്നു പറയുന്നതുപാരിലിപ്പോൾ
സായുപ്രവീരരുടെ വേഷമെടുക്കലേവം പായുന്നു മോടികൾ വരുത്തി നിറംവരാഞ്ഞുൾ- ക്കായുന്നു പട്ടികളെ വീട്ടിൽ വളർത്തിടുന്നൂ.
൭ വെട്ടുന്നു ഹന്ത! മുടി മീശ വടിച്ചു വേഷം
കെട്ടുന്നു ഭാര്യയോടുകൂടി നടന്നീടുന്നൂ തട്ടുന്നു നല്ല വിലയേറിയ മദ്യമേറ്റം മട്ടുന്നു ഹിന്തുമതരീതിയിൽനിന്നു ചിത്തം.
൮ വെട്ടുന്നു കണ്ട തുളസ്സിക്കട, പൂച്ചെടിയ്ക്കു
കെട്ടുന്നു നല്ല തറ വീട്ടിനകത്തശേഷം കെട്ടുന്നു ചിമ്മിണിവിളക്കുകൾ സന്ധ്യയൂയ്ക്കൽ മുട്ടുന്നു കാപ്പിയുടെ നേരമതാകമൂലം
൯ കാര്യം നിനപ്പളവു കയ്യു കടിയ്കലീ,ഷ്ട-
ഭാര്യയ്ക്കു തന്റെ മുതലൊക്കെയുഴിഞ്ഞുവെയ്ക്കൽ, ശൌര്യം നടിയ്ക്കുക, ചുരുട്ടുവലിയ്ക്ക, താന്താൻ വീര്യം കഥിയ്ക്കുകയിതൊക്ക നവീനവേഷം
൧൦ കുപ്പായമിട്ടു വടിയൊന്നു കരത്തിലേന്തീ-
ട്ടപ്പാവ് മുണ്ടിനുടെ തുമ്പുതലയ്ക്ക് കെട്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.