ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-7- 19 മാന്ധാതാവതിനിഷ്ഠയോടുമനിശാ
സ്വാന്തേഭവാന്റേപദം ചിന്തിച്ചെത്രദിനംനിതാന്തകഠിനം വന്താപമേൽക്കുന്നുഹാ എന്താനീവരമേകിടാത്തതവനാ യേന്തുന്നുദുർഭാഷണം "എന്തിന്നന്തകവൈരിസേവയിനിമേ- ലന്തംവരാനോ" യിതി. 20 ഇരക്കുന്നവർക്കൊട്ടുമേകാത്തവന്നും ഇരപ്പന്നുമെന്താണുഭോഭേദമുണ്ടോ. കരംഭാനുനൽകീട്ടതല്ലേഗ്രഹങ്ങൾ വരന്മാരതായിബ്ദവിക്കുന്നുലോകേ.
21 എല്ലാമാര്യഗിരീശൻ
ചൊല്ലിക്കേട്ടുപറഞ്ഞുവിബുധരോടു അല്ലലുപോക്കിമുനിക്കായ് നല്ലവരംഞാൻകൊടുക്കുവൻപോവിൻ.
22 അന്നസ്സാന്ത-നവാക്കുകേട്ടുതിരിയേ-
പ്പോയീസ്സുരൗഘംതദാ വന്നാനാജമദഗ്നിസൂനുവളരും ദു:ഖത്തൊടും കൂപ്പിനാൻ കുന്നിൻപുത്രി!മണാള!മന്മഥരിപോ! കൈലാസവാസാ!സുരാ നന്ദാന്ദാബ്ധേ!ഭവനാശനേതിപലതും സ്തോത്രങ്ങൾചെയ്തീടിനാൻ