78 ഒരുഫലമെറിയുമ്പോളായതിങ്കന്നുചിത്രം
ധരമുഴുവനെമായ്ക്കാനൂക്കുകൂടുന്നൊരേകം
ശരമതിലതുപോലെക്കോടികൂരമ്പുതൃത്താർ
വരഫലമവയപ്പോളാട്ടകംബോമ്പുതുല്യം
79 മലമുകളതിൽനിന്നങ്ങാട്ടകാസ്ത്രംവരുമ്പോൾ ചിലതലകളറുന്നൂകൺകളോട്ടപ്പെടുന്നൂ പലപടതുലയുന്നൂസൈന്യമങ്ങോടിടുന്നൂ മലയടിയതിൽനൃത്തംചെയ്തിടുന്നൂകബന്ധം.
80 ഗിരിയുടെയടിയിങ്കന്നസ്ത്രവർഷങ്ങൾമേൽപ്പൊ-ട്ടൊരുഫലമതുചെയ്യുന്നില്ലയെന്നല്ലകഷ്ടം മരവിരിധരർകീഴ്പ്പൊട്ടൊഴുക്കിൽവീക്കുന്നൊരേറാൽ പെരിയപടനശിക്കുന്നെന്നുകണ്ടങ്ങുകാളീ.
81 കരിമുകിലൊളിവേണീക്രോധതാമ്രാക്ഷയായി ട്ടെരികനൽചിതറുന്നാഫാലനേത്രമ്മിഴിച്ചാൾ ഗിരിമുകളിൽ വസിക്കും മാമുനീസൈന്യമെല്ലാ-മിരുനിമുഷമടച്ചാർകണ്ണുജ്യോതിസ്സുകുത്തീ.
82 ഇളകിപടയടിങ്കന്നേറ്റിമൂർദ്ധാവിലപ്പോൾ കളഭമതുമരിമ്പേക്കാട്ടുമാറങ്ങുകഷ്ടം പളപളവിലസുന്നാപള്ളിവാളുംകിലുക്കി-ഗ്ഗളമതുകളറുത്താൽഭദ്രകാളീതദാനീം.
83 യതിപടകൾമരിക്കുന്നപ്പോഴപ്പോൾജനിക്കും മതിധരനുടെഭക്ത്യാപോർക്കുവീണ്ടുംഗമിക്കും ഇതിരണമൊരുപോലെച്ചെയ്തിതീരേഴുനാളും ജിതരവരെവരെന്നാത്തീർച്ചയില്ലാതെതന്നെ.