ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമഖൻ
ചെന്താർബാണാർത്തികൊണ്ടു സന്താപം മുഴുക്കയാൽ.
സന്തതം മനക്കാമ്പിൽ സുന്ദരഗാത്രീരൂപം
ചിന്തിച്ചു ചിന്തിച്ചനംഗാന്ധനായ് വന്നാനല്ലൊ"

"മന്ദഹാസവും പൂണ്ടു രാഘവനതുകേട്ടു
മന്ദം മന്ദം പോയ് ചെന്നു നിന്നു കണ്ടിതു ചാപം;
ജ്വലിച്ച തേജസ്സോടു മെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.
നിന്നരുളുന്നനേര മീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു വിസ്മയപ്പെട്ടൂ ജനം.
പാട്ടുമാട്ടവും കൂത്തും പുഷ്പവൃഷ്ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളും
ദേവകളൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെസ്സേവിയ്ക്കയുമപ്സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭഘോഷം കൊണ്ടു കൌതുകം പൂണ്ടാർ

ഇടിവെട്ടിടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽ‌പ്പേടപോലെ സന്തോഷം പൂണ്ടാൾ
കൌതുകമുണ്ടായ്‌വന്നൂ ചേതസി കൌശികനും.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/84&oldid=171895" എന്ന താളിൽനിന്ന് ശേഖരിച്ചത്