ഉമാകേരളം (മഹാകാവ്യം)
രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ
എട്ടാം സർഗ്ഗം
[ 83 ]
എട്ടാം സർഗ്ഗം


സതി റാണിയൊന്നു കാണുവാൻ
മതിയിൽശ്ശേഷിയെഴായ്കമൂലമോ
ക്ഷിതിപാർഭകമൃത്യുസാക്ഷിയാം
മതി വാൻവിട്ടു മറഞ്ഞിതാഴിയിൽ       1

[ 84 ]

  
വിരുതിൽ‌പ്പല ചായഭ്രമാ-
മൊരു നീലക്കടലാസിലക്ഷണം
അരുണാദിധചിത്രകൃൽകുല-
പ്പെരുമാൾ തേപ്പതിനായ്ത്തുടങ്ങിനാൻ.       2

മറ്റിവിട്ടു വിശിഷ്ടമാനസ-
ക്കൂടികൊണ്ടുള്ളൊരു മന്ദഗാമിനി
വടിവോടെഴുനേറ്റു പത്മിനീ-
മുറ്റിമുത്താകിന രാജഹംസിയാൾ.       3

പതിവിൻ‌പടി തൻ തനുജരെ-
സ്സതി പിന്നീടരികത്തു ചെല്ലുവാൻ
കൊതിപൂണ്ടു വിളിച്ചു; ശത്രുവിൻ
ചതിയസ്സാധു ധരിപ്പതെങ്ങനെ?.       4

വരൂ കേരള! രാമ! ശീഘ്രമെ-
ന്നരുളും പൊണ്മണിയാളൊടുത്തരം
വരു കേരള! രാമ! ശീഘ്രമെ-
ന്നുരു ഭീ നല്‌കിയുരച്ചു മാറ്റൊലി.       5

പരിചാരകരോടു ചെന്നു ത-
ന്നരികിൽ ബാലരെയാനയിക്കുവാൻ
ത്വരിതം സതിയോതി;യെങ്ങുവാൻ
ഹരിദശ്വാത്മജസ്സതമ,മെങ്ങവർ?.       6

ഭവനം മുഴുവൻ തിരഞ്ഞുമ-
ശ്ശിവരാം ബാലരെ നേരിടായ്കയാൽ
അവരേറെ മനം കലങ്ങിയാ-
വിവരം സ്വാമിനിയോടുണർത്തിനാർ;       7

‘രവിവർമ്മകുമാരനെക്കഴി-
ച്ചിവിടെബ്ബാലകരാരുമില്ലയോ?
എവിടെയ്ക്കു ഗമിക്കു,മിങ്ങുതാ-
നവിതർക്കം വിളയാടുമുണ്ണികൾ’.       8

ജനയിത്രിയിവണ്ണമോർത്തു തൻ
തനയന്മാരെ വിളിച്ചു പിന്നെയും;
ഇഅനപുത്രഗൃഹത്തിൽ മേവിടും
ജനമന്നാ വിളി കേൾപ്പതെങ്ങനെ?.       9

സതി തൊണ്ട വരണ്ടു മാലിയ-
ന്നതിയായ് നാവു കുഴച്ചിടും വരെ
മതിശാലികൾ ബാലർ വന്നിടാൻ
കൊതിയാർന്നോറെ വിലിച്ചുനോക്കിനാൾ.       10

ഫലമില്ലതിലെന്നു കാൺകയാൽ
നലമേറുന്നൊരുറക്കറയ്ക്കകം

[ 85 ]

അലസാക്ഷി തിരഞ്ഞു ബാലരെ-
ത്തിലഖണ്ഡങ്ങൾകണക്കു സൂക്ഷ്മായ്..”       11

അതിപാതകമാർന്നവന്നധി-
ക്ഷിതി പഞ്ചാക്ഷരബോധമെന്നപോൽ.
പതിവിൻപടി പുത്രവീക്ഷണം
സതിയാൾക്കന്നു ലഭിച്ചിടാതെ പോയ്..”       12

ഭയശങ്കകളാർന്നു പിന്നെയും
കയൽകുപ്പുംമിഴി തൻ തനുജരെ
രയമോടു വിളിച്ചുനോക്കിനാൾ;
യേയില്ലാത്തവനല്ലി ദുർവിധി?..”       13

“മണിയേഴു കഴിഞ്ഞു; മോശമീ-
പ്പണി! പാൽ‌ക്കഞ്ഞി തണുത്തു ചീത്തയായ്!
മണിയുണ്ണികളെങ്ങു? നിങ്ങളെ-
ക്കണികാണാതെയിരിപ്പതെങ്ങനെ?..”       14

മതി,യെന്തു കുറുമ്പി,തെങ്ങുവാൻ
ചതിയിൽ‌പ്പോയ് മറയുന്നു മക്കളെ?
ഗതികെട്ടു തിരിഞ്ഞു തള്ള;സ-
മ്പ്രതി വന്നമ്പൊടൊരുമ്മ നലകുവിൻ..”       15

ഒളിയെന്തിന നിങ്ങൾ വീണ്ടുമീ-
യൊളിയേന്തുന്നതു പിഷ്ടപേഷണം
കളിയല്ലരികത്തു വന്നക-
ക്കുളിരേകീടുവി,നമ്പരന്നു ഞാൻ..”       16

അരുതിങ്ങനെ ജാലവിദ്യ,യെ-
ന്നരുമപ്പെട്ട കിടാങ്ങളല്ലയോ?
വരുവിൻ മടിവിട്ടടുക്കൽ; ഞാൻ
തരുവൻ വേണ്ടതു; തർക്കമെന്തതിൽ?’..”       17

പലതിത്തരമോതിനോക്കിയും
ഫലമില്ലാതെ ഭവിക്കകാരണം
മലപോലെഴുമു.ള്ള.മാലിനു-
ള്ളിലപോലാടി വിറച്ചു തയ്യലാൾ..”       18

‘ശിവനേ! കഥയെന്തു? കാണ്മതി-
ല്ലിവരെ,ദ്ദൂർഘടമെന്തു പറ്റിയോ?
ഇവൾ ദുർഭഗ, വീണ്ടുമീശ്വരൻ
നവദു:ഖത്തെ വരുത്തിവച്ചുവോ?..”       19

ഇതുനാൾ ബത! ശയ്യയിൽ കിട-
ന്നതു പോൽ തോന്നുവതില്ല കുട്ടികൾ;
പുതുമെത്തവിരിപ്പുടഞ്ഞു കാ-
ണ്മതുമീ,ല്ലീശ്വര! ചെയ്‌വതെന്തു ഞാൻ?..”       20

[ 86 ]

മുനിബാലരെ യാതുധാനർപോൽ—
ത്തനിയേ വാണ കിടാങ്ങളെക്ഖലർ
ഇനിയെങ്ങനെ ശേഷമോർപ്പു ഞാൻ?
ശനി ജന്മത്തിലിതും വരുത്തുമോ?        21

നൃവരാൻവയകല്പശാഖിതർ
ചുവടേ പാപികൾ വാളു വച്ചുവോ?
ശവമെന്നെയെടുത്തു പിന്നെയും
നവമാം തൂക്കുമരത്തിലേറ്റിയോ?        22

നഗനന്ദിനി! രുദ്രപുണ്യമേ!
നിഗമാനോകഹമൂലകുന്ദമേ!
ജഗദീശ്വരി! നീയൊഴിക്കിലീ—
യഗതിക്കാരൊരു താങ്ങലംബികേ?        23

ഇതുമട്ടു ദുരന്തചിന്തയാൽ—
പ്പുതുപൂന്തേന്മൊഴി മാഴ്കി വാഴവേ
അതുലവൃഥപൂണ്ടൊരാപ്തനാം
മുതുവൃദ്ധൻ സവിധത്തിലെത്തിനാൻ.        24

ഇരുകുന്നൊരുന്മാനസത്തൊടും
പെരുകീടുന്നൊരു കണ്ണുനീരൊടും
ഒരുമട്ടവനോതി പൊയ്കമേ—
ലരുമബ്ബാലശവങ്ങൾ കണ്ടതായ്.        25

തടി വെണ്മഴുവാൽ മുറിച്ചപോ—
ലിടിവെട്ടേറ്റൊരു മുല്ലവള്ളീപോൽ
കൂടിലാളക നഷ്ടചേഷ്ടയായ്
ത്ധടിചി ക്ഷോണിയിൽ വീണ്ടു കഷ്ടമെ!        26

പരവഞ്ചിതപുത്രവൃത്തമാം
ഗരളം കാതുവഴിക്കകത്തുപോയ്
മരണത്തെയണാച്ചപോലെയ—
ദ്ധരണീനാഥ കിടന്നു മൂർച്ഛയിൽ.        27

സുതർതൻ പിറകേ ഗമിക്കയൊ
ബത! മാതാവുടനെന്നു കാണികൾ
ശതധാ പൊടിയുന്ന ഹൃത്തൊടും
ഗതധൈര്യം നിരൂപിച്ച് മാഴ്കിനാർ.        28

'ജലജാസന! പണ്ടു ശൂലി നിൻ
തല നാലെന്തു പറിച്ചിടാത്തുവോ?'
പലരും പലതേവമോതി; യ്—
ക്കൊല കേട്ടോർക്കു മനസ്സടങ്ങുമോ?        29

കനിവാർന്നു തലോടി വീശിയും
പനിനീർ മെയ്ക്കു തളിച്ചുമാളികൾ

[ 87 ]

ജനിതപ്രതിബോധയാക്കിനാർ
വനിതാമൌലിയെ വല്ലവണ്ണവും.       30

അതുകൊണ്ടൊരു പേക്കിനാവ് ക-
ണ്ടതുപോൽ നെഞ്ഞോടു തോക്കടുത്തപോൽ,
പുതുവൈദ്യുതശക്തി മേയ്യിലെ-
റ്റതുപോൽ , ഞെട്ടിയുണർന്നു രാജ്ഞിയാൾ .       31

പെരികെജ്ജനമാർന്നു മിന്നിടും
പുരി ഭൂകമ്പമിയെന്നപോലവേ
ഹരിണെക്ഷണതൻ ഹൃദന്തരം
ത്വരിതം ഹന്ത¡ കുഴഞ്ഞു മേൽക്കുമേൽ       32

വഴിമുട്ടി വലഞ്ഞു ചുറ്റി വൻ-
ചുഴിയിൽപ്പെട്ടിടുമാറ്റുവഞ്ചിപോൽ
മിഴി, കൈ,വദനങ്ങൾകൊണ്ടു തേ-
ന്മൊഴിയോരോവക ഗോഷ്ടി കാട്ടിനാൾ       33

[ 88 ]


തലനാൾവരെയോമനിച്ച തൻ—
കുലറ്റ്നതുക്കളെ, നഷ്ടജീവരായ്
ലലനാമണി കണ്ടു; ശേഷമുൾ—
ബ്ബലമുണ്ടെങ്കിൽ നിനച്ചുകൊള്ളുവിൻ.        (യുഗ്മകം) 40

വളർന്നീർമുകിലിന്റെ നന്മദം
കളയും കമരശിഖാകലാപവും,
അളകഭൂമരങ്ങൾതൻ കളി—
ക്കളമായുള്ള ലലാടപട്ടവും,        41

വിളയാടി വിയർപ്പുതേൻ വെളി—
ക്കിളകും മുഗ്ദ്ധമുഖാരവിന്ദവും,
പുളകപ്രസരം ശ്രവിക്കുവോർ—
ക്കുളവാക്കും കളവാഗ്വിലാസവും,        42

ദരമുക്തകൾതൻ സിതാംശു നിർ—
ഭരമേറ്റും നവമന്ദഹാസവും,
പരമീക്ഷണഭാക്കുകൾക്കെഴും
കരൾ കക്കുന്ന കടാക്ഷവീക്ഷയും,        43

അളവറ്റണി ചാർത്തി മിന്നിടും
ഗളവും, കോമളബാഹുവല്ലിയും,
കളധൗതശലാകയിൽപ്പരം
ഗളഹസ്തക്കളിപൂണ്ട മേനിയും,        44

വളരെപ്പറയുന്നതെന്തി, നുൾ—
ക്കളമെല്ലാവർക്കുമലിഞ്ഞിടുംവിധം
അളവറ്റ ഗുണാഖ്യമൗക്തികം
വിളയും ശുക്തികയായ ചിത്തവും,        45

ഒരുമിച്ചെഴുമക്കിടാങ്ങളെ—
ക്കുരുടൻ ദുർവിധി ദുസ്സഹാക്രമൻ
തിരുവിണ്ണണിവൃക്ഷകങ്ങളെ—
പ്പരുഷോദ്യല്പ്രളയാഗ്നിപോലവെ,        46

കഥമോതുവ,തെന്റെ ദൈവമേ!
കഥ തീർത്തീടിന കാഴ്ച കാണവെ
വൃഥയാൽ മുറ്തതുല്യരായ്ഖല—
പ്രഥമന്മാർ; പുനരെന്തു പെറ്റവൾ?        (കുളകം) 47

മതിയിബ്ബതി ശുഷ്കപത്രസം—
ഹതിയിൽ ദാവകൃശാനുപോലവെ
അതിയായ്പ്പടരുന്ന മാലില—
സ്സതി നജ്ഞിൽപ്പുഴുപോൽ പിടച്ചുതേ.        48

ഹതകൻ വിധിതന്നെയോർത്തുമാ—
സ്സുതർതൻ സുന്ദരമൂർത്തി നോക്കിയും.

[ 89 ]

നിതരാം വിലപിച്ചു ദീനയായ്-
ബ്ബത! മട്ടും മതിയും മറന്നവൾ:        49

'പരമെന്തൊരു കാഴ്ചയാണിതെൻ
കരൾ കത്തിപ്പതു ദുഷ്ടദൈവമേ!
വരയെന്റെ ശിരസ്സിലേവമോ?
ഹര! ശംഭോ! ഹതയായി സാധു ഞാൻ!        50

അവനിക്കു മണാളരാകുവാൻ
ജവമായ് പാർഷതി പാർത്ഥജോപമം
ഇവൾ പെറ്റു വളർത്ത മക്കളെ-
ശ്ശിവനേ! ശേഷമുരപ്പതെങ്ങനെ?        51

ഒരുമട്ടു പൊറുക്കുവാൻ തരം
വരുമോ? ഞാൻ പ്രസവിത്രിയല്ലയോ?
അരുതിത്തരമെട്ടുകണ്ണിലും
കുരുവോ? നാന്മുഖ! പാട കേറിയോ?        52

നിധിയെബ്ബത! ദസ്യുപോലെ ദുർ-
വിധി നീയെന്റെയിളങ്കിടാങ്ങളെ
അധിരാത്രി ഹരിച്ചെതെന്തുമാ-
മധികാരിക്കിതി ചിന്തമൂലമോ?        53

ദുരിതം! ദുരിതം! വിരിഞ്ച! നിൻ
ചരിതം ഹന്ത! ദുരന്ത ദുഃഖദം!
എരിയുന്നു മനം; നിനക്കു ഞാൻ
ശരിയോ? കോഴിയൊടോ കുറുന്തടി?        54

പകയെന്തിവൾ ചെയ്തു മേൽക്കുമേൽ-
പ്പകരം വീട്ടുവതിത്തരത്തിൽ നീ?
അകവും പുറവും നിനക്കു താർ-
മകനേ, ഹൃത്തിനു കട്ടിവൈരമോ?        55

മതി, വയ്യ നിനയ്പതിന്നു; നിൻ
ചതിയെൻ നെഞ്ഞു പൊടിച്ചു ദൈവമേ!
കൊതിവള്ളി കരിഞ്ഞു ചാമ്പലായ്,
ഗതിയില്ലാശ്ശവമായ്ച്ചമഞ്ഞു ഞാൻ.        56

ഒരുമിച്ചു യമപ്പിശാചുതൻ
കുരുതിക്കഞ്ചു കിടാങ്ങളെബ്ഭവാൻ
അരുളി,ത്തവ വഞ്ചിഭൂമിയെ-
ത്തെരുവും തിണ്ണയുമാക്കിയോ ഹരേ?        57

അടിയെൻ കുരുടന്റെ കക്കെഴും
വടിപോൽക്കൊണ്ടുനടന്ന മക്കളെ
പിടികൂടിയതത്ര നീതിയോ?
കടിയിൽത്തന്നെ കടിക്ക ഭംഗിയോ?        58

[ 90 ]

മലർ പായസമപ്പമെന്നുതൊ-
ട്ടുലകിൽക്കണ്ടവയൊക്കെ നല്കി ഞാൻ
കുലദൈവപദത്തിൽ വച്ച നീ
കുലദൈവം ദൃഢമെന്നു വന്നുവോ?       59

അനിശം തവ കാൽ വണങ്ങിയി-
ജ്ജനി പോക്കീടുമൊരെന്നിലെന്തു നീ
കനിയാത്തതു? കൊട്ടുകൊള്ളുവാൻ
കുനിയും മണ്ട വിശേഷമെന്നതോ?       60

മൃതമാരണലോലനെന്നപോൽ
ഹതകൻ ദുർവിധി ഘോരരാക്ഷസൻ
ബത! പഞ്ചത്പൂണ്ടു വാഴുമെൻ
സൂതരിൽപ്പഞ്ചത വീണ്ടുമേകിനാൻ.       61

മതിയാക്കുകയില്ല പാതിയിൽ
ധൃതിയുള്ളോർ പണിയൊന്നു,മെന്തു നീ
ഹതിയെൻ തനർക്കണയ്ക്കവേ
മൃതി നല്കാത്തതെനിക്കുമക്ഷണം?       62

ബത! കാന്തനുമേട്ടനും കഴി-
ഞ്ഞിതരാലംബനഹീനയായ ഞാൻ
സുതരൈവർ മരിച്ചുമിപ്പോഴും
മൃതയാകാത്തതു സങ്കടം ഹരേ!       63

ശില മങ്കയുമാം ചവിട്ടുകിൽ
ശിലയാം മങ്കയുമെന്ന വാസ്തവം
ഉലകിൽബ്ബത! കാട്ടിടുന്ന നീ
ബലവാനായിടുമൈന്ദ്രജാലികൻ.       64

അരുതിച്ചതി! പൊന്നുമക്കളെ!
വരുവിൻ! കണ്ണുതുറന്നു നോക്കുവിൻ!
ഒരുമിച്ചെഴുനേല്പി,നോമനി-
പ്പൊരു പെറ്റമ്മ വിളിക്കയല്ലയോ?       65

ഉരുവാം ഗുണമാർന്ന നിങ്ങളു-
ള്ളുരുകും തള്ളയെ വിട്ടിരിക്കുമോ?
വിരുതുള്ള കിടാങ്ങളെങ്കിൽ വ-
ന്നൊരുനൂറായിരമുമ്മ നൽകുവിൻ!       66

ഒരുമാത്ര ഗൃഹത്തിൽ വേർപെടാ-
തരുളും നിങ്ങളെനിക്കു നഷ്ടരായ്
വരു,മെത്തിടുമന്യലോകമെ-
ന്നൊരു തെല്ലേതു കിനാവിലോർത്തു ഞാൻ?       67

ക്ഷണനേരമിരുട്ടു പോക്കിടും
ക്ഷണഭാലേഖ മിഴിക്കു രണ്ടിനും

[ 91 ]

ഇണയേറ്റിടുമാന്ധ്യമേകി നിർ-
ഘ്യണമെന്നെപ്പടുകുണ്ടിൽ വീഴ്‌ത്തിയോ ?       68

മലരും തടയുമ്പൊൾ മെത്തമേൽ
കലരും പാടതുമട്ടെഴും തനു
ശില തിങ്ങിടുമൂഴിമേൽ‌പ്പെടും
നില ഞാനെങ്ങനെ കാൻ‌മു ദൈവമേ ?       69

അഴകിൽ‌പ്പുതുപൂക്കൾ ചൂടിടും
കുഴലയ്യോ ബത ! കാളഭോഗിപോൽ
കഴലും വെടിയുന്ന പൂഴിമേ-
ലിഴയുന്നു,ണ്ടിതു കാണ്മതെങ്ങനെ ?       70

കളവറ്റുപചാരമുള്ളഴി-
ഞ്ഞിളതാം തെന്നൽ നിതാന്തമേകിയും
അളകങ്ങളൊഴിഞ്ഞു കുട്ടികൾ-
ക്കിളകുന്നീല ശരീരമേതുമേ       71

സുതരാം ദ്യുതിപൂണ്ടൊരോമന-
സ്സുതർതൻ മേനികളേതുമട്ടിലോ
ബത ! വയ്‌പതു ശങ്കവിട്ടു ഞാൻ
ചിതമേൽ, കള്ളിയടുപ്പിലെന്നപോൽ?       72

വിരുതേറുമിളങ്കിടാങ്ങളോ-
ടൊരുമിച്ചൻപൊടു ഭുക്തി ചെയ്യവേ,
കരുതീലതൊരന്ത്യ ഭുക്തിയായ്
വരുമെന്നിന്നലെ,യിന്നിവണ്ണമായ്.       73

തിലതോയമെനിക്കു നൽകുമെൻ
കുലതന്തുക്കളൊടുക്കമെന്നു ഞാൻ,
അലമോർപ്പളവെന്റെ കൈകളാൽ
ഖലവേധസ്സതവർക്കു നൽകിയോ?       74

നലമേറിടുമിക്കിടാങ്ങളാൽ
വിലസും രാജ്യ;മിവണ്ണമോർത്ത ഞാൻ
ഇലവിൻ പഴമുണ്ണുവാൻ രസം
കലരും ശാരിക തന്റെ തോഴിയായ്.       75

കിതവൻ വിധിയെന്റെയാശയം
ലതതൻ വേരിനു വെച്ചു വെണ്മഴു;
ബത! നെഞ്ചഴലഗ്നി കത്തിടും
ചിതമേലേറ്റി; വരേണ്ടതെന്തിനി?       76

ഇളയിത്സ്സുതനൊന്നു മച്ചികൾ-
ക്കുളവാകാത്തതുകൊണ്ടു സങ്കടം!
മുളയിൽക്കരിയും നിലത്തിലും
വിളവില്ലാത്തരിശെത്ര മേത്തരം ?       77

[ 92 ]


ഒരുപാടു പണത്തെ നേടിവ—
ച്ചൊരുനാൾകൊണ്ടതു കൈവിടുന്നവൻ
ഒരു കാശറിയാത്ത സാധുവിൻ
പുരുസൗഖ്യത്തെ ലഭിപ്പതെങ്ങനെ?        78

പിരികെന്നതു വന്നു ഹന്ത! മാം
ത്വരിതം പ്രാണസമീരപഞ്ചകം;
മരിയാതെ കിടന്നിടുന്നു ഞാൻ
ഹരി പിന്നീടു,മിതെന്തൊരത്ഭുതം?        79

ഛവിതൻ സദനങ്ങളേ! ഗുണം
കവിയും കല്പമഹീരൂഹങ്ങളേ!
എവിടേക്കു ഗമിപ്പു തള്ളയെ—
ബ്ഭുവി വിട്ടെന്നുടെ പൊന്നുമക്കളേ?        80

മമ നേത്രരസായനങ്ങളേ!
മമതാലാസ്യമണീഗൃഹങ്ങളേ!
കമനീയകുലാങ്കുരങ്ങളേ!
യമലോകത്തിനു നിങ്ങൾ പോയിതോ?        81

ഒരുമിച്ചു പിരിഞ്ഞതെന്തു ഞാ—
നൊരു ലേശം പിഴയാതിരിക്കവേ?
അരുതിച്ചതി,യെന്റെ ജീവിതം
മരുവായ്ത്തീർന്നു; നശിച്ചു സർവവും        82

നിലവിട്ടു കളിക്കു വെയ്ലുകൊ—
ണ്ടലയൊല്ലെന്നു തടുത്തതോർക്കയോ?
പലഹാരമനല്പമെന്നു ഞാൻ
ചിലനാൾ ചൊല്ലിയതുള്ളിൽ നിൽക്കയോ?        83

മണിഭൂഷകളെചുമന്നിടും
പണി ഞാൻ നൽകി മുഴിച്ചിൽ വായ്ക്കയോ?
അണിതിങ്കൾ മുഖത്തു ചാന്തുപൊ—
ട്ടണിയിച്ചേനതു കുറ്റമാകയോ?        84

മലപോലപരാധമെപ്പൊഴും
പലതെന്നാൽക്കൃതമെന്നിരിക്കിലും
വിലവയ്ക്കരു,തമ്മയല്ലയോ
ഖല ഞാൻ? നിങ്ങൾ കിടാങ്ങളല്ലയോ?        85

തലമണ്ടയിലെന്തു താറുമാ—
റുലകിൽ നാഥനുദൂർണ്ണാസാഹസം
നിലവിട്ടു വരച്ചുകൂട്ടിയോ
മലയാളക്ഷിതി മന്ദഭാഗ്യയായ്.        86

മമ പീഡ കിടന്നിടട്ടെ,യി—
ക്ഷമതൻ സങ്കടമാർക്കു കാണുകിൽ

[ 93 ]

ക്ഷമവന്നിടു,മോതുവിൻ,ഗത
ക്രമമെന്തോന്നു പിഴച്ചു പോയവൾ?        87

എരിതീക്കനലെന്ന ശങ്കയാൽ
ഹരി ഖദ്യോതമെടുത്തപോലവേ
പരിചോടു നിനച്ചു നിങ്ങളാൽ
ത്വരിതം ഭൂമി സനാഥയാകുവാൻ        88

മൃഗതൃഷ്ണയെ വ്യാപിയെന്നുതാൻ
നൃഗണം ഹൃത്തിലുറച്ചിരുന്നുപോയ്!
ഭഗവൽകരുണാംബു ഹന്ത! ദുർ-
ഭഗർ പൗരർക്കൊരു കാളകൂടമായ്!        89

ഇവൾതൻ ജഠരത്തിൽ മണ്ണടി-
ച്ചവനീമങ്കയെ വന്ധ്യമാക്കുവാൻ
ജവമോടു കിടാങ്ങളോർക്കുകിൽ
ശിവനേ! പിന്നെയിരിപ്പതെങ്ങനെ?        90

പുരുനന്ദികലർന്നു നിങ്ങൾതൻ
തിരുനാമങ്ങളുരച്ചു ചുറ്റുമേ
വിരുതറ്റു തിരഞ്ഞു നോക്കിടു-
ന്നൊരു തത്തമ്മകളാശ്വസിക്കുമോ?        91

അരുണോജ്ജ്വലമേടകൾക്കെഴു-
ന്നൊരു മുറ്റങ്ങളിലുച്ചനേരവും
ഇരുൾ ദർശനിശപ്പടിക്കിനി-
പ്പെരുകും; ഞനതു കാണ്മതെങ്ങനെ?        92

ഉരപൂണ്ടൊരു കേളിവസ്തുവിൻ
നിരയെൻ കുട്ടികൾ വിട്ട ഹേതുവാൽ
പരമാഭവെടിഞ്ഞുപോം ദൃഢം
ചരടറ്റുള്ള വധൂഗളങ്ങൾപോൽ        93

നലമേറിന നിങ്ങൾ കൈവിടും
മലർമഞ്ചങ്ങൾ മനോജ്ഞബാലരേ!
ജലമറ്റുവരണ്ട വാപികൾ-
ക്കുലകിൽസ്സോദരഭാവമേന്തിടും        94

ജലമറ്റൊരു വാപിയോ? ഹരേ!
ജലമേറുന്നൊരു വാപിയല്ലയോ
നലമാർന്ന് കിടാങ്ങൾതൻ കൊടും-
കൊലചെയ്തീടിന ദുഷ്ടരാക്ഷസി?        95

കുളമേ; കുളമേ! നിനക്കുമുൾ-
ക്കളമാർദ്രത്വമെഴാത്ത പാറയോ?
അളവറ്റിടുമശ്രു വീഴ്ത്തി നീ-
യിളയും നിന്നൊടു തുല്യമാക്കിയോ?        96

[ 94 ] വെളിയിൽ സ്ഫടികാ പുണ്ടകം [ 95 ]

പാര്ത്തശ്രു നിർത്തുവതിനായ്പ്പണിചെയ്തു പാരം
കാർത്തസാരാഭ കലരും രവിവർമ്മ ബാലൻ‍

"https://ml.wikisource.org/w/index.php?title=ഉമാകേരളം/എട്ടാം_സർഗ്ഗം&oldid=71390" എന്ന താളിൽനിന്ന് ശേഖരിച്ചത്