ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിഷമിപ്പതിന്നു കഴിയാത്തമെട്ടെഴും
വിഷമങ്ങളൊന്നുമറിയുന്നതില്ലവൾ;
വിഷഭുഗ്വിലാസിനി വിളങ്ങിടും വിധൗ
വിഷയാന്തരത്തെ വിലവയ്ക്കുമോ മനം?        48

ഇരുകൈകൾ കൂപ്പി മിഴി മൂടിയോമന-
ത്തിരുവയ്ക്കമാർന്ന ഭഗവാന്റെ ദേവിയെ
കരുതുന്നു ചിത്ത,മിതരാംഗമൊക്കെയും
മരുവുന്നു തീരെ മരവിച്ചമാതിരി.        49

പരമേവമന്നു പടവീട്ടിൽ വാണിടും
പരപുഷ്ടവാണിയുടെ കാഴ്‌ചയാൽ ക്ഷണം
വരമന്ത്രമോതി വിഷഹാരി കെട്ടിയോ-
രുരഗംകണക്കു മുകിലൻ പകച്ചുപോയ്.        50

ധൃതി വീണ്ടുമാർന്നു ഖലനോതി: ""തങ്കമേ!
മതി നിഷ്ഠ! വന്നു സവിധത്തിൽ വല്ലഭൻ;
സ്തുതിവാക്കിനൊന്നുമിടയില്ല, കൺമിഴി-
പ്പതിനാണപേക്ഷ; കളയൊല്ല കാൽക്ഷണം.        51

ഒരു കണ്ണു കത്തിമുനകൊണ്ടു കുത്തുകിൽ-
ത്തരുമുള്ളിലുള്ള കുളിർനീർ കരിക്കുകൾ;
ഒരുമട്ടു കാമിയഴലിള്ളിലേകുകിൽ-
ത്തരുണീജനത്തിനവനോടുമിഷ്ടമാം.        52

പുഴു നീ, വരട്ടെ, മതി പിട്ടു, വല്ലതും
കഴുവേറിടട്ടെ, വിടുകില്ല തെല്ലു ഞാൻ
പഴുതേ കളഞ്ഞ ദിവസങ്ങൾ പോട്ടെ, യി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ.        53

മൃതി പുല്ലു; പിന്നെയരിയേവനും വധി-
പ്പതിലല്ലലില്ല ലവ""മെന്നുരച്ചവൻ
സതിതന്റെ മുമ്പിൽ മദദന്തിപോലെ വ-
ന്നെതിരിട്ടിടുന്നു; പരദൈവമേ ഗതി!        54

പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽനിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ.        55

മണവാളനായ് വരണദാമമാ വധൂ-
ഗണമുത്തിൽനിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയൊടു ഗളനാളഭ്രഷയായ്
നിണമെന്ന കോകനദമാല വാങ്ങിനാൻ.        56

അവിതർക്കമേവമൊരു പെണ്ണവന്റെ മേൽ
പ്പവിപോലെ വാളു പതിയിച്ചതോർക്കുകിൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/159&oldid=172808" എന്ന താളിൽനിന്ന് ശേഖരിച്ചത്