ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആ നല്ല മേഘങ്ങൾ നിനച്ചുതന്നെ
നൂനം തദാ പാതകതൃപ്തിനൽകി       93

കൂട്ടാക്കിടാതാജിതുടർന്ന കൊണ്ടൽ
ക്കാട്ടാന രണ്ടിന്റെ ശിരസ്സിൽനിന്നും
ത്വിട്ടാർന്നു താഴെച്ചിതറുന്ന മുത്തിൻ
മട്ടായി മന്നിൽക്കരകങ്ങൾ വീണു       94

ഊക്കൊത്ത ഭൂപന്റെ കൊടുംകൃപാണം
സൽക്കീർത്തിപുഞ്ജം വിളയിച്ചിടുംപോൽ
ലാക്കിൽത്തുലോം കാർഷ്ണ്യമെഴും ഘനങ്ങ-
ളൊക്കെത്തദാ ശുഭ്രപയസ്സുപെയ്തു       95

ഹാ! കഷ്ടമേ നമ്മുടെ നാടുകാക്കാൻ
പാകത്തിലാരുള്ളതു മേലിലെന്നായ്
നാകസ്ഥരാം വഞ്ചിധരേശരശ്രു-
ശോകത്തൊടും വർഷമിഷാൽപ്പൊഴിച്ചോ?       96

ഭൂയസ്തരാം നീരസയായ് ഭവിച്ചാൽ
ജായയ്ക്കു പൊയ്പോം രസയെന്ന നാമം;
ശ്രീയമ്പുമാ വിഷ്ണുവിവണ്ണമോർത്തു
തോയം പൊഴിച്ചോ സ്വപദത്തിൽനിന്നും?       97

ഭേകങ്ങൾകുകിക്കുകവീന്ദ്രർപോലെ
ലോകത്തിനെല്ലാം ശ്രുതിശല്യമേകി
പാകത്തിലാരും നദിയെസ്സുസാധ്വീ-
കോകസ്തനിക്കൊപ്പമടുത്തതില്ല       98

ധാരാധരേശദ്വിപദാനവാരി
ധാരാളമെങ്ങും പ്രസരിക്കമൂലം
പാരായതിൽ ഭോജനിരുന്ന നാൾക്കു-
നേരായ് വിളങ്ങീ സുമനസ്സമൂഹം       99

ചാരുത്വമേറുന്നൊരു ജാതിതന്റെ
പേരൊത്ത പുഷ്പോദ്ഗമവേലയിങ്കൽ
ചാരത്തു തേന്മാവിലെഴും ശുകസ്ത്രീ-
വാരത്തിൽനിന്നുത്തമഗീതി പൊങ്ങി       100

വാർക്കുന്ന നീരാർന്ന വിയുക്തയാരാ-
മയ്ക്കണ്ണിയാൾതൻ മിഴിയെന്നപോലെ
മുക്കുന്ന വർഷത്തൊടിമുട്ടു ചുറ്റും
വായ്ക്കുന്നതാം യാമിനി ദീർഘമായി       101

നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങൾ
വല്ലാതെ കണ്ടാർത്തിയെഴും യുവാക്കൾ
നല്ലാർക്കു വായ്ക്കുന്ന പയോധരങ്ങ-
ളല്ലാതെ കണ്ടില്ല സഹായമൊന്നും.       102

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/34&oldid=205380" എന്ന താളിൽനിന്ന് ശേഖരിച്ചത്