ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പോരാ തദ്രക്ലത്തിലാറാടിടാതെൻ
ഘോരാസിക്കില്ലേതുമേ ചാരിതാർത്ഥ്യം.        52

എന്നല്ലായുസ്സപ്പുമാനുള്ള കാലം
മന്ദം നമ്മൾക്കുള്ള ഭാഗ്യം നിതാന്തം;
ഉന്നമ്രശീഭാനു വാരാശിതന്നിൽ—
ചെന്നല്ലാതില്ലുഴിയിൽദ്ധ്വാന്തലേശം.        53

പിന്നീടും ഞാനൊന്നുരയ്ക്കുന്നു;നാണം
ചൊന്നീടുമ്പോളറ്റമില്ലാതെയുള്ളിൽ
വന്നീടുന്നുണ്ടെങ്കിലും വാരിജാസ്ത്രൻ
തന്നീടാർന്നോരാജ്ഞ കേൾക്കേണ്ടതല്ലേ?        54

ക്ഷോണിത്തട്ടിൻ നായകന്നുള്ള പുത്രീ—
മാണിക്യത്തിൽ മഞ്ജുളാഭിഖ്യയിന്നാൾ
ത്രാണിക്കൊട്ടും താഴ്ചയില്ലാത്തൊരെൻ കൺ—
കോണിൽതട്ടിച്ചത്തു ഞാൻ ചത്തിടാതെ.        55

ചേലുള്ളോരപ്പെണ്ണിന്നൂർവീശനച്ഛൻ,
കാലുഷ്യത്തിൻ കാതലാം മന്ത്രിയിഷ്ടൻ;
മേലും കീഴും നോക്കിയല്ലെന്റെ രാഗം;
വാലും തുമ്പും കാമനി,ല്ലെന്തു കാട്ടാം?        56

വിത്തം, കൈയു, ക്കാഭ, സൽസാഹ്യമെല്ലാ—
മൊത്തമ്പുന്നോമെന്നെയീ യൗവനത്തിൽ
അത്തങ്കപ്പെൺമൗലി കൈക്കൊണ്ടിടാഞ്ഞാൽ
വൃത്തം മേലീയെട്ടു വീഭേഴു വീടാം.        57

ആ നല്ലാരിന്നുള്ളു മോഷ്ടിച്ച കള്ള—
ന്നൂനംകൂടാതന്തമേകിത്തഭംഗം
സാനന്ദം ഞാൻ പുൽകുവാൻ നിങ്ങളോർത്താൽ
നൂനം പറ്റും; സംഹതിരക്കന്തസാദ്ധ്യം?        58

ഏവം വാക്യം കേട്ടു പള്ളിച്ചൽമേവും
ദേവശ്രേഷ്ഠന്നൊത്ത വീരൻ കഥിച്ചാൻ!
"ശ്രീ വമ്പിക്കും തന്വിയെശ്ശക്തയായ്ത്താൻ
ദൈവം സൂനം സൃഷ്ടി ചെയ്യുന്നു മന്നിൽ.        59

എങ്ങാൻ നിൽക്കും ചന്ദനം മങ്കതൻ ശ്രീ
മങ്ങാതുള്ളോരോമനകൊങ്കയിങ്കൽ
തങ്ങാൻ മൂലം തൽഗുണം; നല്ല പെണ്ണും
ചങ്ങാതിക്കൊത്തുള്ള ധന്യന്നുതന്നെ.        60

ഇത്താരുണ്യക്കാതലാം ചെമ്പരന്തി—
ക്കൊത്താരുള്ളൂ ഭൂപപുത്രിക്കു വേൾപ്പാൻ
അത്താരേശൻ പൂന്നിലാവിന്നു കാന്തൻ,
നൽത്താരിന്നപ്പെൺകൊടിക്കൂന്തൽ ഗേഹം.        61

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/43&oldid=206007" എന്ന താളിൽനിന്ന് ശേഖരിച്ചത്