ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാമങ്കം ൧൩൧


ഭൂമിയിലുള്ള സർവ്വരാജാക്കന്മാരോടു കൂടി സാംബപ്രദ്യുമ്നാദി സകലയാദവവീരന്മാരും ഉണ്ടായി. ഇവരൊക്കെ ഏതേതു് അംഗങ്ങളിൽ നിന്നാണെന്നു നിശ്ചയമില്ല. പിന്നെ,

ശ്ളാഘിക്കേണ്ടും ജഗന്നാഥനിലവമതിചെ-

യ്തീടുമിക്കൗരവൗഘ- വ്യാഘാതത്തിന്നിതാ ഞാൻ മതിയൊരു നരനെ- ന്നുഗ്രമായാർത്തു പാർത്ഥൻ മേഘൗഘക്രൂരശബ്ദത്തൊടു പട പൊരുതും ഘോരഗാണ്ഡീവചാപ- ജ്യാഘോഷത്തോടുടൻ ദക്ഷിണഭുജമതിൽ നി- ന്നത്ഭുതം നിഷ്പതിച്ചു. 10 അത്രതന്നെയല്ല, വാമബാഹുവതിൽനിന്നതിദ്രുതം കാമപാലഭഗവാൻ തദന്തരേ ഭീമകോപമൊടു വന്നു ജാതനാ- യ്ക്കേമമെന്തു പറയാവു പൗരുഷം? 11 അതും പോരാ, കുട്ടിത്തം പൂണ്ടിരുമ്പിൻ ഗദ ഝടിതി ചുഴ- റ്റീട്ടു ദേവന്റെ കുട്ടി- പ്പൃഷ്ഠത്തട്ടിങ്കൽ നിന്നിട്ടഥ യമജയമ- ന്മാരുമായ്ഗ്ഘോരമായി

"https://ml.wikisource.org/w/index.php?title=താൾ:ഭഗവദ്ദൂത്.pdf/122&oldid=202627" എന്ന താളിൽനിന്ന് ശേഖരിച്ചത്