൨൪
കേരളചന്ദ്രികയ്ക്കു്
ഇന്നാളിവന്റെ സുകൃതക്കൊടി വെന്ത വൃത്ത- മന്നാളിലോതുവാൻ തരമായതില്ല ഇന്നോളമാക്കദനവഹ്നി ശമിച്ചിടാതെ നിന്നാളിടുന്നു ഹൃദി, കേരളചന്ദ്രികേ, കേൾ. 1
എന്നെക്കുറിച്ചധികമായൊരു സക്തിയുള്ളി- ലെന്നല്ല ഭക്തി, വിനയം, ഭയമെന്നിതെല്ലാം കുന്നിച്ചിരുന്ന തനയൻ ശിവ, ശേഷമോതാ- നെന്നാൽ പ്രയാസമിനിയെന്തിനു ജീവിതം മേ 2
കഷ്ടം! മദീയമകനേറെ വിശിഷ്ടനാർക്കു- മിഷ്ടം പെരുത്ത പുരുഷൻ പരപുണ്യശാലീ ഇട്ടേച്ചുപോയിയിവനെപ്പുനരായതോർത്തു പൊട്ടുന്നു മന്മനമെനിയ്ക്കിനിയാരു പാരിൽ 3
മുന്നം മുദാ ജനനവേളയിൽ ജാതകർമ്മം നന്ദിച്ചു ചെയ്ത മമ കയ്യുകൾ കൊണ്ടു തന്നെ ഇന്നാക്കുമാരനുദകക്രിയ ചെയ്യുവാനായ് വന്നോരു സംഗതിയൊരിക്കലുമോർത്തുകൂടാ 4
ഉള്ളം തെളിഞ്ഞിവനെയും, തറവാട്ടിലിപ്പോ- ളുള്ളോരു വസ്തുവിനെയും പരിരക്ഷ ചെയ് വാൻ കൊള്ളാം കുമാരനിവനെന്നു നിനച്ചിരുന്നു- വല്ലോ ചതിച്ചു വിധി സംഗതിയാർക്കു നീക്കാം 5
കാണാതെ കാൽക്ഷണമിരിക്കുകിലപ്പൊഴേറെ- ക്കേണീടുമങ്ങിനെയിരുന്ന കുമാരനിപ്പോൾ