അഞ്ചാമങ്കം ൯൭
നൊമ്മൾക്കായതുകൊണ്ടു വേണ്ടതഖിലം
ചിന്തിച്ചുറച്ചീടുവാ-
നമ്മാമൻ ദ്രുതമാഗമിക്കണമമാ-
ന്തിച്ചാൽ കണക്കല്ലിതിൽ 2
എന്നു ഞാൻ പറഞ്ഞതായി അമ്മാമൻ ശകുനിയോടു ചെന്നു പറയണം.’ എന്നു കല്പിച്ചു. അതിനാണു് ഞാൻ പോണതു്.
ദാസി- എന്നാൽ വേഗം ചെല്ലു. ഞാൻ താമസിപ്പിച്ചില്ലേ എന്റപ്പാ! ഇവിടെ പൊറുത്തോട്ടെ.
(എന്നു രണ്ടാളും പോയി)
പ്രവേശകം കഴിഞ്ഞു.
(അനന്തരം ആലോചനാമുറിയിൽ ഇരുന്നും കൊണ്ടു ദുര്യോധനനും ദുശ്ശാസനനും കർണ്ണനും വികർണ്ണനും പ്രവേശിക്കുന്നു)
ദുര്യോ-ചതിയുടെ നിധിയാം കൃഷ്ണൻ
ചിതമൊടു വന്നെത്തുമാശു നൃപസഭയിൽ
മാതുലനെന്തു വരായ് വാൻ
ഹേതു നിനയ്ക്കുമ്പൊഴൊന്നുമില്ലല്ലോ 3
(അണിയറയിൽ) ഞാനിതാ വന്നല്ലോ.
വികർണ്ണൻ- അമ്മാമന്റെ ഒച്ചയാണിതു്.
(അനന്തരം ശകുനി പ്രവേശിക്കുന്നു. എല്ലാവരും തമ്മിൽ ആചാരോപചാരങ്ങൾ ചെയ്തു യഥാക്രമമിരിക്കുന്നു.)
ശകുനി- എന്താണിവിടെ ആലോചിപ്പാനുള്ളതു്?