ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം ൧൦൩
ദുശ്ശാ- ശരിയാണു്. ഈ കള്ളനശേഷം ബുദ്ധിക്കു ഗുണമില്ല.
പഞ്ചാലിതൻ പുടകൾ നമ്മളഴിച്ചനേര-
ത്തഞ്ചാതെ ചേലകൾ കൊടുത്തതു കൃഷ്ണനല്ലേ?
വാഞ്ച്ഛാനുകൂലമവരിൽക്കനിവുണ്ടു പാരം
തഞ്ചാപലങ്ങളറിയാത്ത മനുഷ്യരുണ്ടോ? 16
വിക- (വിചാരം) അതു ബുദ്ധിയുടെ ഗുണമല്ലേ. ഓഃ ഇവർക്കൊക്കെ വിപരീതമാണല്ലോ.
ദുര്യോ- ദുശ്ശാസന! ഭവാൻ ചെന്നി-
ട്ടിശ്ശാസന നടത്തണം
വിശ്വാസമോടു പോയാലും
വിശ്വവീരശിഖാമണേ! 17
ദുശ്ശാ- (എണിറ്റിട്ടു്)
കല്പനപോലെ നടത്താ-
നല്പവുമില്ലിന്നിനിക്കു സന്ദേഹം
ഇപ്പോൾപ്പോയിസ്സഭയിലി-
രിപ്പവരോടൊക്കെയാജ്ഞയറിയിപ്പൻ! 18
(എന്നു പോയി)
ശകുനി- ഇതൊക്കെ നന്നായി. എന്നാലും ഇനിയ്ക്കൊരു സംശയം-കൃഷ്ണൻ വരുമ്പോൾ ഇതൊന്നും വിചാരിയ്ക്കാതെകണ്ടു് എഴുന്നേല്ക്കാനും എതിരേല്ക്കാനും മറ്റും ഇതിൽത്തന്നെ ചില പ്രമാണികൾ ചാടിപ്പുറപ്പെട്ടെങ്കിലോ?