൧൦൪ ഭഗവദ്ദൂതു്
കർണ്ണൻ- അതും ആലോചിപ്പാനുള്ളതാണു്. ചില പഴമക്കാരുണ്ടു് വിഷമമാക്കിത്തീർക്കാൻ. അവരോടൊന്നും പറവാനും പാടില്ല.
ദുര്യോ- ആരായാലും വേണ്ടില്ല. രാജകല്പനയ്ക്കു് ആൾഭേദമില്ല. അച്ഛനായാലും വേണ്ടില്ല, മുത്തച്ഛനായാലും വേണ്ടില്ല. തെറ്റു കണ്ടാൽ ശിക്ഷിക്കും.
വിക- കാര്യത്തിന്റെ തീർച്ചയും മൂർച്ചയും ഒക്കെ ഇവിടെത്തന്നെയാണു്.
(അണിയറയിൽ)
‘എന്നാലിന്നു നിശാകരാന്വയമതി-
ന്നുള്ളോരലങ്കാരമായ്
മിന്നുന്നോരു സുയോധനൻ നരവരൻ
കല്പിച്ചിതില്ലാവരും
നന്നായ്ക്കേട്ടു നടന്നുകൊൾവിനിതിൽ വെ-
ച്ചാരെങ്കിലും തെറ്റിയാൽ-
പ്പിന്നെത്തെല്ലൊരു വിട്ടുവീഴ്ചയിവിടെ-
ക്കാണില്ല കേണീടിലും 19
ധാർഷ്ട്യത്തിന്നു മിടുക്കു പാരമിയലും കണ്ണൻ കടന്നത്രയും ഗോഷ്ടിത്തം തുടരുന്ന നേരമിളകി- പ്പോകാതിരുന്നീടണം വിഡ്ഢിത്തം പിണയുന്നതാകിലധികം ദോഷങ്ങളുണ്ടാം മഹാ- നഷ്ടത്തിന്നിടയാവുമെന്നതു വിശേ- ഷിച്ചും വിചാരിക്കണം. 20