ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

ആമത്ക്കാ പാടുന്നു (രണ്ട്)

 കർക്കടകപ്പെരുമാരിചൊരിഞ്ഞുല-
 കൊക്കെയുമിന്നു കുളിക്കുന്നെ!
 നമ്മളെനാട്ടിലെ ഭരണത്തോണി-
 ത്തണ്ടുവലിപ്പതിനിമേൽ നമ്മളു-
 മൊരുകൈ കൂട്ടാനിടവന്നെന്നൊരു
 ബഹുസുഖവാർത്ത പരന്നു, പറന്നു കളിക്കുന്നേ!
 മഞ്ഞിൽവിരിഞ്ഞൊരു മുല്ല കണക്കുട-
 നകമലരൊന്നു കുളിർക്കുന്നേ!
 ഏറിയനാളായ് വാടിമയങ്ങിയൊ-
 രാശയതാകിയ മുന്തിരിവള്ളി തളിർക്കുന്നേ!
 വാക്കിൽ പറയാനെളുതല്ലാത്തൊരു
 തെളിമകിടന്നു പുളയ്ക്കുന്നേ!
 കരളിൽച്ചോരയുഷാറുകലർന്നു തിളയ്ക്കുന്നെ!
 
 താടിനരച്ചു വെളുത്തുചമഞ്ഞു-
 ളളാമത് പേരും പെരുമയുമറിവും
 പെരുകിയ നിങ്ങളെ സംമ്മതമോടൊരു
 കാരിയമിന്നു പറഞ്ഞോട്ടെ!
 പൊരുളതിലൊരുതരിയുണ്ടെന്നാലതു
 മാന്യജനങ്ങളറിഞ്ഞോട്ടെ!
 'ഇസ്ലാ'മെന്നാലടിപിടിയല്ലതു,
 കശപിശയള്ളതു, വെട്ടും തട്ടും, 
 തല്ലും തടവും, കുത്തും കൊലയും,
 ചോരചൊരിച്ചിലുമല്ലതു
 നേരെമറിച്ചു രസൂലരുളീടിന 
 ശാന്തിതികഞ്ഞൊരു മന്തിരമെന്നതു
 മുസിലീമിങ്ങളുമവരോടുകൂടി-
 പ്പട്ടിണിയിട്ടു വലഞ്ഞുവരുന്നൊരു 
 ഹിന്തുജനങ്ങളുമറിവതിനിനിയും 
 താമസമാക്കല്ലേ!
 തമ്മിലിണങ്ങിക്കഴിവതിലപ്പുറ-
 മില്ലൊരു നന്മ നമുക്കിനിയെന്നു മറക്കല്ലേ!
 ഇതിലൊരു  ഗുലുമാലുണ്ടാക്കുന്നതി-
 നാരും കൊണ്ടുപിടിക്കല്ലേ!



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)