ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാടിക്കരിഞ്ഞീടിലു,മെന്റെ കണ്ണിൽ-
ക്കല്യാണസൗഗന്ധികമന്നുമിന്നും!

ഇതോർത്തതോടൊത്തു, മനസ്സു ഭൂത-
കാലത്തിൽനിന്നുക്കൊടു തള്ളിയെന്നെ
വീണ്ടും പതിപ്പിച്ചിതു വർത്തമാന-
ഗർത്തത്തി-ലീ വൻദുരിതാബ്ധിയിങ്കൽ!

സന്തോഷചിന്താംബുധരങ്ങൾ കാല-
നീലാംബരേ വാർമഴവില്ലു ചാർത്തി
തെളിഞ്ഞു മന്ദം വിഹരിക്കവേ,യി-
ദുഷ്ടക്കൊടുംകാറ്റു തുലച്ചു സർവ്വം!

മാലാർന്നിങ്ങിനെ ചിന്തചെയ്തലയല-
ച്ചീടും മഹാവാർദ്ധിയെ-
പ്പോ,ലാകമ്പിതനായുണർന്നിവനഹോ!
മേല്പോട്ട് നോക്കീടവേ,
ആ ലാവണ്യപയോധിയിൽപ്പലതരം
കാണായി കാത്യായനീ-
ലീലാലാലസപാണിപല്ലവമുതി-
ർത്തീടുന്ന വെണ്മുത്തുകൾ!

(കവനകൗമുദി, പുസ്തകം 20, ലക്കം 2, 1100 വൃശ്ചികം, 1924 നവംബർ)