ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥലങ്ങളെപ്പറ്റി ചിറയ്ക്കൽ ടി. ബാലകൃഷ്ണൻ നായരുടെ 'തെരഞ്ഞെടുത്ത
പ്രബന്ധങ്ങളി'ൽനിന്ന് നമുക്ക് പല വിവരങ്ങളും ലഭിക്കും. ഉത്തരകേരളീയനായ
മറ്റൊരു ഗവേഷകൻ (ടി.കെ. കെ. പൊതുവാൾ) 1983 നവംബർ 27-ലെ മാതൃഭൂമി
ആഴ്ചപ്പതിപ്പിലെഴുതിയ ഒരു ലേഖനം (പയ്യന്നൂപ്പാട്ടും വളഞ്ചിയരും) കൂടുതൽ
പ്രസക്തമായതിനാൽ അതിൽനിന്നു ചില ഭാഗങ്ങൾ സംഗ്രഹിച്ച് ഉദ്ധരിക്കാം. "ഒരു
ഭിക്ഷുകി കച്ചിൽപട്ടണത്തിൽ ചെന്ന്, അരനെ, അന്നു രാത്രി പയ്യന്നൂർ മൈതാനത്തു
നടക്കുന്ന സദ്യയ്ക്കു ക്ഷണിക്കുന്നതൊരു പകൽസമയത്താണ്. പോകുന്ന
പോക്കിൽ നമ്പുചെട്ടി മകനോട് കപ്പലിൽ കുറേ സാധനങ്ങൾ കൊണ്ടുപോകാൻ
കല്പിക്കുന്നു. ഈ സംഗതികളിൽനിന്ന് പയ്യന്നൂരിൽ ഒരു കപ്പൽത്താവളമുണ്ടാ
യിരുന്നെന്നും അത് ഏഴിമലയ്ക്കടുത്തുള്ള കച്ചിൽപട്ടണത്തിൽനിന്ന് അരദിവസ
ത്തിലും കുറഞ്ഞ കപ്പൽയാത്രകൊണ്ടെത്താവുന്നിടത്താണെന്നും മനസ്സിലാക്കാം.
ഏഴിമലയ്ക്കു സമീപം അല്പം കിഴക്കായി സ്ഥിതിചെയ്യുന്ന കടൽസാമീപ്യമുള്ള
മാടായിപ്രദേശത്തോടുചേർന്ന ഒരു തുറമുഖപട്ടണമായിരിക്കണം 'കീർത്തിമിക
ച്ചെഴും' കച്ചിൽപട്ടണം...എന്നാൽ, മാടായി പ്രദേശത്ത് ശാലിയരുടെ മുഖ്യകേന്ദ്രമായി
'അടുത്തില' എന്നൊരു സ്ഥലമുണ്ട്. (ഇതിനടുത്താവാം കച്ചിൽ എന്ന് പൊതുവാൾ
ഊഹിക്കുന്നു.)

മാടായിക്കാവിലേക്കു വരുന്ന വഴിയിൽ അടുത്തിലയിൽ ഒരു കൊച്ചു
(ഭഗവതി) ക്ഷേത്രമുണ്ട്. .... ..മാടായിക്കാവിൽനിന്നുതന്നെയാണ് ഇവിടേക്കു
നിവേദ്യങ്ങൾ കൊണ്ടുവരുന്നത്. അടുത്തിലയിൽ ശാലിയരുടെ വകയായി ഒരു
ക്ഷേത്രം ഉണ്ടാവുന്നത് അർത്ഥഗർഭമാണ്...മൂഷികവംശത്തിന്റെ ആധിപത്യത്തിൻ
കീഴിൽ സ്ഥാപിച്ചതായിരിക്കണം കച്ചിൽപട്ടണം...ഇത് വലിയൊരു വസ്ത്ര
നിർമ്മാണകേന്ദ്രമായിരുന്നെന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. (സംഘകാലത്തെ
മാന്തൈ ആണോ ഇത് എന്നും പൊതുവാൾ സംശയിക്കുന്നു.) ഏതായാലും മാടായി,
വളപട്ടണം, തളിപ്പറമ്പ്, ചിറയ്ക്കൽ, കണ്ണൂർ എന്നീ പ്രദേശങ്ങൾ ഇന്നും
നെയ്തത്തുകാരായ ശാലിയരുടെ പ്രമുഖ കേന്ദ്രങ്ങൾതന്നെയാണല്ലോ. മാടായിക്കു
വടക്ക് കുഞ്ഞിമംഗലം, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ ഈ ഭാഗങ്ങളിലും
ശാലിയർ സമൂഹമായി വസിക്കയും കുലത്തൊഴിലായ വസ്ത്രനിർമ്മാണത്തിൽ
ഏർപ്പടുകയും ചെയ്യുന്നതായി കാണാം."

"കേരളത്തിൽ 96 സംഘങ്ങൾ ശാലിയർക്കുണ്ടായിരുന്നെന്നും അതിൽ 14
സംഘങ്ങൾ ചിറയ്ക്കലിനു വടക്കായിരുന്നെന്നും തങ്ങൾ 'നഗരക്കാർ'
ആയിരുന്നെന്നും പൂർവികന്മാർ പറഞ്ഞു കേട്ടിട്ടുണ്ടെന്നാണ്, പയ്യന്നൂർ തെരുവിലെ
കാരണവരായ വടക്കേ വീട്ടിൽ കണ്ണൻ ചെട്ടിയാർ പറയുന്നത്."

വടക്കൻ കേരളത്തിലെന്നപോലെ തെക്കൻ കേരളത്തിലുമുണ്ട് ശാലിയരുടെ
കേന്ദ്രങ്ങൾ. തിരുവനന്തപുരം, ചാലക്കമ്പോളത്തിലെ കച്ചവടക്കാരിൽ നല്ലൊരു
വിഭാഗം ഇന്നും ചാലിയരാണ്. അവർ തമിഴ് സംസാരിക്കുന്നവരുമാണ്. ഇങ്ങനെ
കേരളം മുഴുവൻ വ്യാപിച്ചിരുന്ന ശാലിയന്മാരുടെ സംഘത്തിൽ പെട്ടവർതന്നെയാ
യിരിക്കണം പഴയ കപ്പൽകച്ചവടക്കാരിൽ പലരും. അഞ്ചുവണ്ണക്കാർ, മണിഗ്രാമക്കാർ,
വളഞ്ചിയർ, പട്ടണസ്വാമികൾ, നാനാദേശികൾ എന്നീ കച്ചവടസംഘങ്ങളെപ്പറ്റി
പഴയ ശാസനങ്ങളിൽ ധാരാളം പരാമർശമുണ്ട്. അവരെപ്പറ്റി തർക്കങ്ങൾ പലതും
നടന്നിട്ടുണ്ടെങ്കിലും അവർ കച്ചവടക്കാരായിരുന്നു എന്ന കാര്യത്തിൽ ആർക്കും
തർക്കമില്ല. വളഞ്ചിയരെപ്പോലെ കോളാഞ്ചിയരും ഉണ്ടെന്ന് മുൻപറഞ്ഞ

46

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/100&oldid=201169" എന്ന താളിൽനിന്ന് ശേഖരിച്ചത്