ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളത്തിലുണ്ടായ കൃതിയാണെന്ന ഒരഭിപ്രായമുണ്ട്. അതിൽ വല്ല
യാഥാർത്ഥ്യവുമുണ്ടെന്നു തെളിഞ്ഞാൽ രണ്ടു കൃതികളുടെയും ഭാഷകൾക്കുള്ള
വ്യത്യാസത്തിന്നു അർത്ഥവ്യാപ്തിയേറും.

തമിഴിന്നും മലയാളത്തിന്നും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെ
കുറിക്കുന്ന ആറ് വർണ പരിണാമനയങ്ങൾക്ക് പ്രസക്തിയില്ലെന്ന വാദം
ദുർബലമാണെങ്കിലും ഇന്നും അതിന്നു വക്താക്കളുണ്ട്. പുരുഷഭേദനിരാസം,
സ്വരസംവരണം എന്നിവ മലയാളത്തിലുണ്ടാവുകയല്ല ചെയ്തത്; പുരുഷഭേദ
സ്വീകാരം, സ്വരവിവരണം എന്നിവതമിഴിൽ സംഭവിക്കുകയാണുണ്ടായത് എന്നാണ്
വാദഗതി. അനുനാസികാദേശം, താലവ്യാദേശം എന്നിവയെ ഏറെ
അപഗ്രഥനവിഷയമാക്കിക്കാണുന്നില്ല. അവിടെ അടിയുറപ്പിക്കാൻ എളുപ്പമല്ലെന്നതു
തന്നെ കാരണം- ഭൂതകാല ക്രിയയെ കുറിക്കുന്ന പ്രത്യയം 'തു' ആണെന്നതിനെ
നിഷേധിക്കലെളുപ്പമല്ല. തന്നിമിത്തം, ‘വന്തു' 'വന്നു'വായെന്നും അടിത്തു
‘അടിച്ചു'വായെന്നുമല്ലാതെ മറിച്ചു വാദിച്ചൊപ്പിക്കാൻ പറ്റില്ല. വടക്കൻ നാടുകളിലെ
പാട്ടിൽ പുരുഷഭേദനിരാസവും സ്വരസംവരണവും വന്നു കഴിഞ്ഞില്ല എന്നു
തെളിയിക്കുന്ന 'പയ്യന്നൂർപാട്ട്' അങ്ങിനെ ഭാഷോത്പത്തി വിചാരത്തിൽ ദ്വേധാ
പ്രധാനമാണ്. ഒന്ന്: സാമാന്യവ്യവഹാരഭാഷയ്ക്കു അതു പ്രാതിനിധ്യംവഹിക്കുന്നു.
രണ്ട്: തമിഴിനേക്കാൾ പ്രാചീനതരമാണ് മലയാളം എന്നു സ്ഥാപിക്കുന്നതിന്നു
വേണ്ടി ആറ് വർണപരിണാമനയങ്ങളെ നിരാകരിക്കാൻ ഉന്നയിക്കപ്പെടുന്ന
വാദങ്ങൾക്ക് ഉപോദ്ബലകമായ തെളിവുകൾ അല്ല നേരെ മറിച്ചുള്ളതെളിവുകളാണ്
ഇതു നല്കുന്നത്.

50

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/104&oldid=201177" എന്ന താളിൽനിന്ന് ശേഖരിച്ചത്