ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സർവ്വവിജ്ഞാന കോശം ഉദ്ധരിക്കുന്നുണ്ട്.

പയ്യന്നൂർപ്പാട്ടിന്റെ ആമുഖമെന്ന നിലയിൽ കാണുന്ന അഞ്ചടിക്ക് അഞ്ചു
ഖണ്ഡങ്ങളാണുള്ളത്. പാട്ടിന്റെ ഇതിവൃത്തം സംബന്ധിച്ച് അർത്ഥഗർഭമായ
സൂചനകൾ ഈ അഞ്ചടിയിൽ ഉൾച്ചേർന്നിരിക്കുന്നു.

കച്ചിൽ പഷ്ണം നകരമെന്റെ
തലവാണിയെൻ മൈയിൽ കൂഷണമെന്റെ
നിച്ചൽ പൂശും ചന്നമെന്റെ
നിന്നൊരു ചങ്ങെനും കെട്ടുമതെന്റെ
ഉച്ചിലണിയും പുഷ്പമതെന്റെ
ഉയർത്തു പിടിക്കും കുടയുമതെന്റെ
പച്ചപ്പകിഴത്തഴയുമതെന്റെ
പരിചിൽച്ചതിരങ്കം തോറ്റു വാണിയെനു

എന്ന പാട്ടു ശ്രദ്ധിക്കുക. ഇതിവൃത്തത്തിലെ മർമ്മപ്രധാനമായ ഒരു രംഗത്തിലേക്ക്
വെളിച്ചം വീശുക എന്ന ലക്ഷ്യമാണ് ഈ പാട്ടിനുള്ളതെന്നു തോന്നുന്നു.

താളരീതി

പയ്യന്നൂർപ്പാട്ടിൽ 104 ഈരടികളാണുള്ളതെന്നും വടക്കൻപാട്ടുകളുടെ
വൃത്തംതന്നെയാണ് അതിനു സ്വീകരിച്ചിട്ടുള്ളതെന്നും മഹാകവി ഉള്ളൂർ
പ്രസ്താവിക്കുന്നു. ഇതു ശരിയല്ല. പൊതുവേ നാലു പാദമുള്ള 103 പാട്ടാണ് ഈ
കൃതിയിലുള്ളത്. 19 പാട്ടിൽ നാലിലധികം പാദങ്ങളുണ്ട്. പ്രധാനമായി വടക്കൻ
പാട്ടുകളുടെ താളരീതിയാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും മറ്റു ചില നാടൻ
താളങ്ങളും അവിടവിടെ കാണാം. പഞ്ചചാമരം, കൃശമധ്യ, മല്ലിക, സ്വാഗത തുടങ്ങിയ
വൃത്തങ്ങളോടു താളപരമായി ചായ്‌വ് കാണിക്കുന്ന പാട്ടുകളുമുണ്ട്.

ഓരോ പാട്ടിനും പൊതുവേ നാലു പാദം എന്നു പറഞ്ഞല്ലോ. വടക്കൻ
പാട്ടുരീതിയിലുള്ള രണ്ടു പാദങ്ങൾ ഒന്നായി പരിഗണിച്ചാണ് ഇങ്ങനെ പറയുന്നത്
(വടക്കൻപാട്ടിന്റെ ആലാപനത്തിൽ രണ്ടു പാദങ്ങൾ ഒന്നിച്ചു പാടിയാണല്ലോ
മുന്നേറുന്നത്.) ഒരുപാട്ട് ഉദ്ധരിക്കുന്നു:

ശങ്കരനാരണൻ നാന്മുഖനും
ചന്ദീരാശൂരിയെരിന്ദീരെരും
മങ്കമലർപ്പെൺ മലമകെളും
മൺമകൾ വടമകൾ പൂമകളും
കൊംകെയുറുവെശി മേനകെയും
ക്ഷേത്തീരാവാലെനൂമയ്യെനുമേ
മങ്കെയെന്നാവിൽ സരസ്വതിയും
മറ്റുള്ള ദേവാകെൾ പലെരും ബന്തെ (പാട്ട് -2)

ഇവിടെ തിരിച്ചിരിക്കുന്ന പ്രകാരം വിഷമപാദങ്ങളിൽ ദ്വിതീയവർണ്ണം
സമാനമാണെന്നു കാണാം. എതുകയുടെ സ്വഭാവം എല്ലാ പാദങ്ങളിലും ദ്വിതീയ
അക്ഷരം സമാനമാകുകയും ആദ്യക്ഷരത്തിന്റെ മാത്ര തുല്യമാകുകയുമാണല്ലോ.
ഇവിടെ, ഒന്നു കഴിഞ്ഞ് മൂന്നാമത്തെ വരിയിൽ ദ്വിതീയവർണം
ആവർത്തിക്കുന്നതിനാൽ ഒന്നും രണ്ടും വരികൾ ഒരു പാദമായിട്ടാണു

57

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/111&oldid=201191" എന്ന താളിൽനിന്ന് ശേഖരിച്ചത്