ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരിഗണിച്ചിരിക്കുന്നത് എന്നു വരുന്നു. നാലു പാദമായി തിരിയുന്ന പൊതുഗതി
കണ്ടിട്ടാവണം, പയ്യന്നൂർപ്പാട്ടിന്റെ കണ്ടുകിട്ടയഭാഗത്ത് 104 ശ്ലോകമാണുള്ളതെന്ന്
ഗുണ്ടർട്ടു പറയുന്നത്. 104 പാട്ടിൽ ഒരെണ്ണം ആവർത്തനമാണ്.

രണ്ടുവരി ഒരു പാദമായി പരിഗണിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു
വസ്തുതയുണ്ട്. ഇവിടെ തിരിച്ചിരിക്കുന്ന പ്രകാരം ആറു പാട്ടിൽ (കമനമ്പർ 7, 58,
65, 66, 68, 75) ഒൻപതു വരിയും രണ്ടു പാട്ടിൽ (67, 69) ഏഴുവരിയും കാണുന്നു.
പയ്യന്നൂർപ്പാട്ടിൽ പൊതുവേ കാണുന്ന അവ്യവസ്ഥയുടെ ഭാഗമായി മാത്രം ഈ
വസ്തുത കണക്കിലെടുത്താൽ മതി. മേൽപറഞ്ഞ എട്ടു പാട്ടിലും 'എതുക'
ശിഥിലമാകുന്നതും ശ്രദ്ധിക്കുക.

നാടൻപാട്ടുകളിലേതുപോലെ, പലപ്പോഴും താളസംബന്ധമായി അയഞ്ഞ
നിലപാടാണ് പയ്യന്നൂർപ്പാട്ടിൽ. ചില പാദങ്ങൾ പാടിയൊപ്പിക്കാൻ വിഷമമാണ്.
മാത്ര കുറഞ്ഞാൽ പാടിനീട്ടുകയും മാത്ര കൂടിയാൽ പാടിക്കുറുക്കുകയും
സാധാരണമാണല്ലോ. ഇതിനുപരി അക്ഷരങ്ങളുടെ കാര്യത്തിൽത്തന്നെയുള്ള
ഗണനീയമായ ഏറ്റക്കുറവുകൾ ഈ കൃതിയിൽ പലയിടങ്ങളിലും കാണാം.
താഴെക്കൊടുത്തിരിക്കുന്ന പാട്ടു നോക്കുക:

ശരക്കഴിച്ചു മച്ചിലും മരത്തിലും പൊരുത്തിനാർ
ഒരുത്തർപോകെല്ലാ നമ്മൾ കരക്കു കൊൾകകപ്പെലും
പെരുത്ത കുമ്പിനെയും നാം പിടിച്ചെടുക്കയെന്നുടെൻ
വരുത്ത മുപ്പുരച്ചനങ്ങൾ വന്നു പാണ്ടിയാല കെട്ടിനാരെ (പാട്ട് 50)

ഇവിടെ, ആദ്യത്തെ മൂന്നു പാദവും ചൊല്ലിയൊപ്പിക്കാമെങ്കിലും നാലാമത്തെ
പാദം ആകെ കുഴയ്ക്കുന്നു. ആദ്യത്തെ മൂന്നു പാദത്തിലും 16 അക്ഷരം
വീതമാണുള്ളത്.നാലാം പാദത്തിലാകട്ടെ 19 അക്ഷരമാണുള്ളത്. പഞ്ചചാമരത്തോട്
താളപരമായി ഈ പാട്ടിന് സാമ്യമുണ്ട്. ആദ്യത്തെ പാദം പഞ്ചചാമരലക്ഷണത്തെ
അക്ഷരസ്വരൂപത്തിൽത്തന്നെ അനുസരിക്കുന്നു. എന്നാൽ തുടർന്നു ഗതിമാറുന്നു.
ഇത്തരം അവ്യവസ്ഥകൾക്ക് ഏറെ മാതൃകകൾ പയ്യന്നൂർപ്പാട്ടിലുണ്ട്.

നികത്തുമൊഴികൾ

വാമൊഴിവഴക്കപ്പാട്ടുകളുടെ സവിശേഷതകളിലൊന്നാണ് പാദമൊപ്പിക്കൻ
ചേർക്കുന്ന നികത്തുമൊഴികൾ (എം. ആർ. രാഘവവാരിയർ 1982, 14) പ്രത്യേകിച്ച്
അർത്ഥമൊന്നും വിവക്ഷിക്കാത്ത പദങ്ങളാണ് ഇവ. താളപരമോ ആലാപനപരമോ
ആയ പ്രാധാന്യമാണ് ഇവയ്ക്കുള്ളത്. വടക്കൻപാട്ടുകളിൽ കാണുന്ന നേർപെങ്ങൾ,
നേരാങ്ങള, നേർചങ്ങാതി, ഓമനക്കുഞ്ഞൊതെനൻ, ഓമനക്കണ്ടർമേനോൻ.
ഓമനത്തടിയനാം അരയൻ മുക്കോൻ, ഓമനത്തമ്പുരാനും തുടങ്ങിയ പ്രയോഗങ്ങൾ
ശ്രദ്ധിക്കുക. ഇവിടെയൊക്കെ നേർ, ഓമന എന്നിങ്ങനെയുള്ള പദങ്ങൾ
മൂറിനികത്താൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്.

ഇത്ര പ്രചുരമല്ലെങ്കിലും ലിഖിതസാഹിത്യപാരമ്പര്യത്തിലും ഈ പ്രവണത
കാണാം. പാദമൊപ്പിക്കൽ ഹന്ത, ബത, പുനഃഇത്യാദി പദങ്ങൾ കവികളെ ഏറെ
സഹായിച്ചിട്ടുണ്ടല്ലോ. പ്രകരണത്തിന്റെ സവിശേഷതയാൽ ചിലപ്പോൾ ഈ
നിരർത്ഥക പദങ്ങൾക്കും അർത്ഥ പ്രസക്തി ലഭിക്കാറുമുണ്ട്.

58

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/112&oldid=201193" എന്ന താളിൽനിന്ന് ശേഖരിച്ചത്