ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxii

പതിപ്പുകളും ശരിയായ അച്ചടിപ്പകർപ്പുകളും ഉണ്ടായി. പിന്നീടുള്ള വർഷങ്ങളിൽ
വിവിധഗ്രന്ഥങ്ങൾ തർജമ ചെയ്തു കൊണ്ടിരുന്നു. ജർമ്മനിയിൽ മടങ്ങിയെത്തിയ
ശേഷമാണ് പ്രവാചക ലേഖകൾ പൂർത്തിയാക്കിയത്. അതു മംഗലാപുരത്തു നിന്നു
1886 ൽ പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ട് എന്ന മഹാജ്ഞാനിയുടെ തനിമയാർന്ന രചന
അദ്ദേഹത്തിന്റെ ബൈബിൾ തർജമയാണ്. നിഘണ്ടുവിന്റെ ജനപ്രീതിയും
പ്രാമാണ്യവും മറന്നുകൂടെങ്കിലും ഗുണ്ടർട്ടിന്റെ സമസ്ത സിദ്ധികളും പൂർണ്ണമായി
വിനിയോഗിക്കപ്പെട്ടതു ബൈബിളിലാണെന്നു പറയാം. അദ്ദേഹത്തിന്റെ
ബഹുഭാഷാപാണ്ഡിത്യം ഇവിടെ പരമാവധി പ്രയോജനപ്പെട്ടു. മൂലഭാഷകളായ
ഹീബ്രുവും ഗീക്കും അദ്ദേഹത്തിന്നു നല്ല വശമായിരുന്നു. ലക്ഷ്യഭാഷയായ
മലയാളത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം വിശദീകരിക്കേണ്ടതില്ലല്ലോ.
ബൈബിൾ സംബന്ധമായി വിവിധ ഭാഷകളിലുണ്ടായിട്ടുള്ള സഹായകഗ്രന്ഥങ്ങളും
വിവിധ ഭാഷകളിലെ ബൈബിൾ തർജമകളും അദ്ദേഹം ഉപയോഗിച്ചു. മാർട്ടിൻ
ലൂഥറിന്റെ വിശ്രുതമായ ബൈബിൾ ശൈലിയുമായി അടുത്ത പരിചയമുണ്ടാ
യിരുന്ന ഗുണ്ടർട്ടിനു തന്റെ തർജമയിലൂടെ മലയാള ഗദ്യശൈലിക്കു നവോന്മേഷം
പകരണം എന്ന മോഹമുണ്ടായിരുന്നിരിക്കണം ബൈബിൾ തർജമയുടെ
കൈയെഴുത്തു പ്രതികളിൽ സിംഹഭാഗവും സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ രേ
ഖാശേഖരത്തിലുണ്ട്. ഇവയിലെല്ലാം വാക്കുകളും വാക്യഘടനകളും
മൂലാർത്ഥവുമായി പൊരുത്തപ്പെടുത്തിയെടുക്കുന്ന ഗുണ്ടർട്ടിന്റെ പേനയുടെ
തീക്ഷ്ണ ചലനങ്ങൾ കാണാം.

സ്‌ടൗസ്, ഹേഗൽ, ഗെയ്ഥേ

ബൈബിളിനോടു ചെറുപ്പം മുതലേ ഗുണ്ടർട്ടിന്നു പ്രത്യേകം
അടുപ്പമുണ്ടായിരുന്നു. അച്ഛൻ സ്റ്റുട്ഗാർട്ടിലെ ബൈബിൾ സൊസൈറ്റി
പ്രവർത്തകനായിരുന്നു. അമ്മ കടുത്ത ഭക്തി പ്രസ്ഥാനക്കാരിയും. ഇതിനിടയിൽ
വളർന്നു വന്ന ഗുണ്ടർട്ടിന്റെ ബൈബിൾ പ്രേമത്തിനു ആഴം നൽകിയതു ഡേവിഡ്
സ്ട്രൗസ് എന്ന പണ്ഡിതനാണ്. മൗൾബ്രോൺ സ്കൂളിലും ട്യൂബിങ്ങൻ സർവകലാ
ശാലയിലും അദ്ദേഹം ഗുണ്ടർട്ടിന്റെ പ്രിയപ്പെട്ട ഗുരുഭൂതനായിരുന്നു. ക്രിസ്തു
എന്ന ചരിത്രപുരുഷനു ചുറ്റും ഭക്തിപ്രസ്ഥാനക്കാർ സൃഷ്ടിച്ച ഐതിഹ്യമാലക
ളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ വല്ലായ്മയാണെന്നു തുറന്നു പറയാനും എഴുതാനും
സ്ട്രൗസ് തയ്യാറായി. ട്യൂബിങ്ങനിൽ അന്നു പഠിച്ചിരുന്ന വിദ്യാർത്ഥികൾ
ഹേഗേലിയൻ ചിന്തയിലേക്കു ആകർഷിക്കപ്പെട്ടിരുന്നു. ഗുണ്ടർട്ടും ഈ സ്വാധീ
നത്തിൽ അകപ്പെട്ടു എന്നാണ് പിതാവിന്റെ കത്തിൽ നിന്നു മനസ്സിലാക്കേണ്ടത്:

"ഇതാ ഇപ്പോൾ സ്ട്രൗസ് ട്യൂബിങ്ങനിലെത്തി ഉത്സാഹികളെ ഉദാത്തമായ
ലക്ഷ്യത്തിൽ നിന്നു വ്യതിചലിപ്പിച്ച് ഹേഗലിന്റെ ദേവരഥം വലിക്കുന്നവരാക്കുന്നു.
അവർ ആഹ്ലാദപൂർവം രഥം വലിക്കുകയാണ്. എന്റെ മകനും രഥത്തിൽ കയറുകെട്ടി
വലിക്കുന്നു. എന്റെ മകൻ അകത്തും പുറത്തും സർവ ബാധകളിൽനിന്നും
രക്ഷനേടാൻ ഇപ്പോൾ ബ്രഹ്മാവായ ഹേഗലിന്റെയും വിഷ്ണുവായ
ഗെയ്ഥേയുടെയും ദേവരഥങ്ങളോടു തന്നെ ബന്ധിച്ചിരിക്കുന്നു." Christianens
Denkmal, 1868 : 389.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/28&oldid=201036" എന്ന താളിൽനിന്ന് ശേഖരിച്ചത്