ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പക്ഷത്തിനാണ് പ്രാബല്യം. (1) "പേരൂരയ്യൻ പെരും കോയിലിൽ മാതു
കൂത്തുനേർന്നാടി വയ്ക്കിലോ" എന്ന വരികളിൽ നേർച്ചയായി കൂത്തു
കഴിക്കുന്നതിനെപ്പറ്റിയാണല്ലോ സൂചന. അതു തൃശ്ശിവപേരൂരിനുതന്നെയാണ്
ചേരുക. (2) "തൃക്കൂറ്റെഴും എമ്പെരുമാൻ കൈയാൽ" എന്ന പരാമർശം
തൃശൂരിനടുത്തുള്ള തൃക്കുറ്റെ പ്രസിദ്ധമായ പാറമേലുള്ള ശിവക്ഷേത്രമാണ്. (ഇത്
ഇപ്പോൾ ഒരു പുരാവസ്തു സ്മാരകമാണ്). 'പേരൂരയ്യൻ' അയ്യപ്പനല്ല,
ശിവൻതന്നെയാണ്. എമ്പെരുമാനും ശിവനാണ്. ചാലിയർ പൊതുവേ
ശൈവശാക്തേയരോ ഗാണപത്യരോ ആണ് എന്നത് ഇവിടെ സ്മരണീയമത്രേ.

പയ്യന്നൂർപ്പാട്ട്, ശുദ്ധ മലയാളത്തിന്റെ പ്രാചീന രൂപമാണ് എന്നും മറ്റും
ചിലർ വാദിച്ചതും ആവേശംകൊണ്ടതും എല്ലാം വ്യർത്ഥമായിരുന്നു എന്ന് ഈ
പാട്ടിന്റെ സാഹിത്യം നിസ്സംശയം തെളിയിക്കുന്നു. ഇത് ചാലിയരുടെ (ചെട്ടികളുടെ)
ജീവിതരീതിയിലേക്കു വെളിച്ചം വീശുന്ന ഒരു പഴംപാട്ടാണ്. നായരും ചേകോനും
മുഖ്യ കഥാപാത്രങ്ങളായ വടക്കൻപാട്ടിൽനിന്ന് ഭിന്നമായി, ചാലിയ
സമുദായത്തിന്റെ കഥ പറയുന്ന മറെറാരു വടക്കൻപാട്ടാണിത്. ഇതിലെ ഭാഷ
അന്നത്തെ നിലവാരപ്പെട്ട ഭാഷയല്ല, ഒരു വർഗ്ഗഭാഷയാണ്. സാഹിത്യരചനയ്ക്ക്
അവശ്യം വേണ്ട സംസ്കരണം മിക്കവാറും ഇല്ലെന്നുതന്നെ പറയാം. തമിഴ്‌കലർപ്പും
ഞ്ച-ന്ത രൂപങ്ങളും എല്ലാം വൈശ്യജാതിയുടെ സംഭാഷണഭാഷയിൽ ഇന്നും
സുലഭമാണല്ലോ. ഏറിയപങ്കും അക്ഷരശൂന്യരായ സാധാരണക്കാർ
പാടിപ്പഴകിയതാകയാൽ ഗ്രാമ്യത അതേപടി നിലനിൽക്കുന്നു. പാടിക്കേട്ട വരികൾ
അപ്പാടെ പകർത്തുകയോ പകർത്തിക്കയോ ആണ് ഗുണ്ടർട്ട് ചെയ്തത്.
ആവേദകന്റെ നീട്ടലും കുറുക്കലും പരത്തലുമെല്ലാം ഏട്ടിലും പകർന്നു എന്നർത്ഥം.

അന്തികൂത്താടുമരർ മകനും
ആനാമുകവെൻ ഗണപാതിയും
ബന്തരുൾ ചൈക തെളിന്തതമാ-
വാണിതുണക്കെന്നിലാതരവാൽ
ചിന്ത തെളിന്തരവിൽത്തുയിലും
ശ്രീകൃഷ്ണണനുമമ്പുലൊഴിന്തീട....

എന്ന വരികളിലെ 'ആനാമുകവെൻ, ഗണപാതി' എന്നെല്ലാമുള്ള നീട്ടൽ
പാട്ടിന്റെ നീട്ടലാണ്; സാഹിത്യഭാഗമല്ല. "തെളിന്തതമാ' എന്നത് 'തെളിന്തിതമാ(യ്)'
എന്നാകണം. 'അരവിൽ തുയിലും ശ്രീകൃഷ്ണൻ' സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന
വിഷ്ണുതന്നെ.

ഇങ്ങനെ നീട്ടലോടെ പകർത്തിവച്ചതിനു ദോഷങ്ങളുണ്ടെങ്കിലും ഒരു
മേന്മയുണ്ട്. പാട്ടിന്റെ ഈണം ഇതിൽനിന്നു ഏതാണ്ട് പിടികിട്ടും.

കഥ

കാവ്യശൈലിയുടെ ചോടുപിടിച്ചു കഥ ചുരുക്കിപറയാം. സ്തതുതിയും നാലു
ഖണ്ഡവും കഴിഞ്ഞാണ് കഥയാരംഭിക്കുന്നത്. നായികയായ നീലകേശി അഞ്ചാറു
വിവാഹം ചെയ്തിട്ടും 'ആൺകുരു'ഒന്നിനെയും പെറ്റില്ല. ഇനി 'പരദേശം നടപ്പേൻ'
എന്നു നിനച്ച് അവൾ പിച്ചയ്ക്കു നടന്നു. പിച്ചയ്ക്കു നടന്നു നടന്ന്

42

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/96&oldid=201161" എന്ന താളിൽനിന്ന് ശേഖരിച്ചത്