ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴിഞ്ഞില്ല. അപ്പോൾ ആ സ്ത്രീയും നമ്പു അരനും തമ്മിൽ എന്തോ
രഹസ്യസംഭാഷണം നടന്നു. പഴയന്നൂരിൽ ഒരു കൂത്തു നടക്കുന്നുണ്ടെന്നും അതു
കാണാൻ വരണമെന്നും ഭിക്ഷുകി ക്ഷണിച്ചു. കൂത്തിനു വന്നില്ലെങ്കിൽ ‘നീ ആണല്ല
പെണ്ണൊടൊക്കും' എന്നവൾ പരിഹസിച്ചു. ചെല്ലാമെന്ന് അവൻ സമ്മതിച്ചു.
അതറിഞ്ഞപ്പോൾ അച്ഛൻ അരിശപ്പെട്ടു. "അന്നവരെക്കൊന്നേൻ ഞാൻ മകനെ
---അതിനവർ നിന്നെയും കൊല്ലും" എന്ന് അച്ഛൻ മുന്നറിയിപ്പു നൽകി. താൻ
വാക്കു മാറ്റുകയില്ല എന്നു മകൻ. അങ്ങനെ പോകുന്നെങ്കിൽ 'കപ്പലെടുത്തു കുറേ
സാമാനങ്ങൾകൂടി കയറ്റിപ്പോകൂ' എന്ന് അച്ഛൻ.

'കണ്ടവർ പോംവണ്ണമല്ല പോവു
കരുത്തരായ് വാണിയം ചെയ്കവേണം.'

ഇവിടെ വൈശ്യന്റെ തൊഴിലഭിമാനം സ്പഷ്ടം.

"എന്തു ഞാൻ ബാണിയം കൊണ്ടുപോവൂ
എന്നെയുവപ്പനെ തമ്മപ്പാചൊൽ" എന്നു മകൻ.

അടുത്തതായി പഴേന്നൂർ വിൽക്കാവുന്ന വാണിയങ്ങളുടെ നീണ്ട
പട്ടികയാണ്. കല്ലും കനകങ്ങളും കൈക്കിടും മോതിരങ്ങളും മുത്തു വൈരമാണി
ക്യങ്ങളും വെള്ളിവെഞ്ചാമരവും പുടവ പരുത്തി പിത്തളയും പൊരിവാൾ ചുരിക
വിൽവാണവും വീണ, മിഴാവു വട്ടകയും നാരും നാഴിയുലക്ക ചൂൽമുറവും
ഏലത്തരിയവൽ കിണ്ടിതണ്ടികയും' --എല്ലാം കപ്പലിൽ കയറ്റണം.

ഇതോടെ പാട്ട് അവസാനിക്കുന്നു. യുവാവായ വണിക്കിന് എന്തു സംഭവിച്ചു
എന്ന ഉത്കണ്ഠ നമ്മുടെ മനസ്സിൽതന്നെ കിടക്കട്ടെ.

സാഹിത്യം: ഇത്തരം നാടൻപാട്ടുകളെപ്പറ്റി പറയുമ്പോൾ ഉത്തമ
സാഹിത്യകൃതിയെ മൂല്യനിർണ്ണയം ചെയ്യുന്ന രീതി അവലംബിക്കുന്നതിൽ
അർത്ഥമില്ല. നാടൻ കവികളുടെ കവിത്തം, ജീവിതഗന്ധിയാണ്. ശബ്ദഭംഗി അവർക്ക് ഏറെക്കുറെ സ്വായത്തവുമാണ്. എന്നാൽ പയ്യന്നൂർ പാട്ടിൽ അത്തരം ശബ്ദഭംഗി
കളോ ലളിതമായ അർത്ഥാലങ്കാരങ്ങൾപോലുമോ കുറയും. ഓർമ്മിച്ചു പാടാൻ
സൗകര്യപ്പെടുമാറ് ഒരു ഖണ്ഡത്തിന്റെ അവസാനപദംകൊണ്ട് അടുത്ത ഖണ്ഡം
ആരംഭിക്കുന്ന രീതി സാർവ്വത്രികമായിക്കാണാം. ഭാവാവിഷ്ക്കരണമാണ്
കഥാഗാനത്തിൽ മുഖ്യമായി വേണ്ടത്. അതു സാധിച്ചിട്ടുണ്ടെന്നു സമ്മതിക്കാം.

ഭാഷ: നേരത്തേ പറഞ്ഞതുപോലെ പാടിയവന്റെയും പകർപ്പെഴുതിയവന്റെയും
പ്രമാദങ്ങളും നിജമില്ലായ്മയും പരിഗണിച്ചുകൊണ്ടുവേണം ഭാഷയെപ്പറ്റി
എന്തെങ്കിലും പറയാൻ. എൺദിശ എന്നതിന് 'എൺധിശ' എന്നും മണിയോശകൾ
എന്നതിന് 'മനിയോശകൾ' എന്നും എഴുതിക്കണ്ടാൽ അങ്ങനെയൊക്കെയാണ്
അന്നത്തെ പ്രയോഗമെന്നു ധരിച്ചാൽ അബദ്ധമാകും. മുപ്പത്തിരണ്ടിനു പകരം
"നുപ്പത്തിരണ്ടെ'ന്നു കാണാം. ഇതൊരുവേള ഉച്ചാരണത്തിന്റെ രീതിയാകാം. വകാരം
ബകാരമായി മാറിയ രൂപങ്ങളാണേറെയും. ഉദാ: ബാണിയം, ബളർപട്ടണം, ബീശുക,
ബാക്ക് (വാക്ക്) ബജ്രം (വജ്രം) ബേണ്ടുവോളം, ബിറ്റു (വിറ്റു), ബള്ളരി, ബേണം
(വേണം) പക്ഷേ, ഇതു സാർവ്വത്രികമല്ല; വകാരരൂപങ്ങളും ഇടയ്ക്കു കാണാം.
ഇന്തിരൻ, ശൂരിയൻ, ശരക്ക്, മണിക്കിരാമം, താശിപ്പെണ്ണ് (ദാസിപ്പെണ്ണ്), ചാത്തിരം
(ശാസ്ത്രം) തവശിപ്പെണ്ണ് (തപസിപ്പെണ്ണ്) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ

44

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/98&oldid=201165" എന്ന താളിൽനിന്ന് ശേഖരിച്ചത്