ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

13. പാ.ഭേ. : കോടക്കാർമുകിൽവർണ്ണനും
14. 'വിണ്ണൊരും' എന്നവാക്ക് മുകളിലുള്ള വരിയിൽ ചേരേണ്ടതാണ്.
15. പാ.ഭേ. : കേടറ്റീടിന
16. പാ.ഭേ. : മുടങ്ങിയശനവും
17. പാ.ഭേ. : വശംകെടുന്നിങ്ങനെ
18. പാ.ഭേ. : ശയ്യ തന്നിൽ
19. ഈ വരിക്കുശേഷം ഒരു ഖണ്ഡം കൂടി പ്രചാരത്തിലുണ്ട്.
'ഒട്ടൊഴിയാതെയുള്ള മഹാവ്യാധി
കഷ്ടമെന്നു പറയുന്നതു കേട്ടാൽ
ചുട്ടുനീറിയെരിയുമെന്മാനസം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
20. ഇനിയുള്ള ഭാഗം പ്രചാരത്തിലുള്ളതിങ്ങനെയാണ്:
ഓർത്താലെന്തുപൊരുളെൻ ജഗന്നാഥ
മാർത്താണ്ഡവിഭോ ദീനദയാനിധേ
ചിത്തകാരുണ്യമെങ്കലുണ്ടാകണം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ഔഷധങ്ങളുമൊന്നറിയുന്നീല
സേവിപ്പാനുമാളല്ല വഴിപോലെ
ഈ വണ്ണം സ്തുതിയാദരാൽ ചെയ്യുന്നേൻ
ആദിത്യഭഗവാനെ വണങ്ങുന്നേൻ
അർക്ക!മേലിൽ മരണസമയത്തു
തൃക്കുഴലിണയോടങ്ങു ചേരുവാൻ
തൃക്കൺപാർത്തങ്ങനുഗ്രഹിച്ചീടണം
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ആദിനാഥാ ജഗന്നിവാസാവിഭോ
ജ്യോതിരൂപ ശുഭഗ്രഹപുംഗവ
വ്യാധി നിഗ്രഹനിർമ്മല നിത്യവും
ആദിത്യഭഗവാനെ വണങ്ങുന്നേൻ
ആദിത്യഭഗവാന്റെ പ്രസാദംകൊ-
ണ്ടായുസ്സുണ്ടായ് വരേണം കിടാങ്ങൾക്ക്
ആധിയും മഹാവ്യാധിയും കൂടാതെ
രക്ഷിച്ചിടണമെന്റെ ഭഗവാനേ.
തൃശ്ശംബരം സ്തുതി
1. 'നിമ്പാദം’ താഴത്തെ വരിയിൽ ചേരേണ്ടതാണ്
നാരായണസ്തുതി
1. കൊടി-കോടി എന്നു വായിക്കണം
2. വരികൾ അപൂർണം: പ്രസക്തമായ വർണ്യവസ്തുക്കൾമാത്രം നല്കിയിരിക്കുന്നു.
ഈ കീർത്തനത്തിന്റെ മറ്റൊരു പാഠം ഉള്ളൂർ ഉദ്ധരിച്ചിട്ടുണ്ട്. അതിൽ 'പുരി
കുഴൽ', 'മകരകുഴലിണ' എന്നീ വാക്കുകൾ സൂചിപ്പിക്കുന്ന വരികൾ ഇങ്ങനെ
യാണ്:
'പരിമളമിയലും പുരികുഴൽ പേരാ-
മിരുൾ മുകിൽ നികരം കാണാകേണം'
'മികവും ശോഭാപൂർത്തികലർന്നൊരു
മകരക്കുഴലിണ കാണാകേണം."

118

"https://ml.wikisource.org/w/index.php?title=താൾ:13E3287.pdf/120&oldid=201794" എന്ന താളിൽനിന്ന് ശേഖരിച്ചത്