നളനും അരയന്നവും | 17 | |
നിന്നുടെ കയ്യാൽ മരണം വരുമിനി-
യെന്നു ശിരസ്സിൽ നമുക്കുണ്ടെങ്കിൽ;
എന്നുമൊരുത്തനുമാവതുമില്ലതു
വന്നു ഭവിച്ചാൽ ഖേദവുമില്ലാ.
എന്നുടെ പിടയും തനയന്മാരും
നമ്മുടെ കുലവും ബന്ധുജനങ്ങളു-
മമ്മയുമച്ഛനുമനുജന്മാരും
കൎമ്മബലാലിതുകാലമൊടുങ്ങും.
അയ്യോ! നരവര! സാഹസമിങ്ങനെ
ചെയ്യരുതേ ദുരിതം വരുമെന്നാൽ.
പൊയ്യല്ലൊരുപൊഴുതരുതിതു പരിഭവ-
മിയ്യൽ കണക്കെ നടക്കുമൊരെൻ കൽ.
കൊന്നാൽ പാപം തിന്നാൽ പോകുമ-
തെന്നൊരു വലുതാം മൂഢതയുണ്ടേ
നിന്നുടെ കരളിലതഴകല്ലേതും
മന്നിൽ മികച്ചൊരു ബുധനല്ലേ നീ?"
അവനുടെ വാക്കുകളിങ്ങനെ കേട്ടഥ
കവലയനയനൻ നളനരപാലൻ;
"ശിവശിവ" എന്നുടനരയന്നത്തെ-
ജ്ജവമൊടു വിട്ടുരചെയ്തു പതുക്കെ.
"കനകമയാകൃതിയാകിയ നിന്നെ-
ക്കനിവൊടു കണ്ടതുകൊണ്ടകതാരിൽ;
ഘനതരമായൊരു കൗതുകമുളവായ്
മനസാ വാചാ സത്യം തന്നെ.
ക്ഷോണിതലങ്ങളിലിങ്ങനെയൊരുവക
കാണുന്നില്ലിതുകൊണ്ടു ഭവാനെ