-14-
അതിമൃദുമൃദുവായ് പരാത്മബോധ-
വ്രതിപരമാത്മനി ഹാ! ലയിച്ചനേരം, 3
പ്രതിദിനമമിതം പുണർന്ന വിദ്യാ-
കൃതി പതദേവതഹൃത്തുടഞ്ഞുവീണാൾ.
വിഷഹരവിഷമേക്ഷണാശ്രമാംബ
ധിഷണമറിഞ്ഞിഹ വീണശക്തിദേവി, 4
വിഷയരതികെടുത്തിടുന്ന സാക്ഷാ-
ദൃഷികുലദേവതമൂർഛവിട്ടുമെല്ലെ.
ഇവരമലപരാസ്വരൂപ നാനാ-
ഭൂവനമനോഹരവൃത്തി വിട്ടൊഴിപ്പോർ,
ഭുവനഗുരുമഹാസമാധിയെക്ക- 5
ണ്ടവനതവക്ത്രകരഞ്ഞിവണ്ണമോതി.
_____________________________________________________________
ഴ്ച. ദൃഷ്ടിപഥം ദർശനമാർഗ്ഗം . കവിദേവതകളെ കാവ്യദൃ
ഷ്ടിയിൽകൂടി അഥവാ ദിവ്യദൃക്കിൽകൂടി കാണുന്നു 3. പരാത്മബോധവ്രതി പരാത്മബോധത്തിൽ
വ്രതത്തോടു കൂടിയവൻ. പരമാത്മനി പരമാത്മാവിങ്കൽ. പ്രതിദിനം ദിവസംതോറും. അമിതം ധാരാളം. വിദ്യാ കൃതി വിദ്യാസ്വരൂപ , അവിദ്യാനാശകാരിണി . പരദേ വത കുലദൈവം. പരാസ്വരൂപയായ ശക്തിയെ ആ ശ്രമദേവതയാക്കി കല്പിച്ചു വിലപിപ്പിക്കുന്നു .
4. വിഷഹരവിഷമേക്ഷണാശ്രമാംബ വിഷഹര
യായി വിഷമേക്ഷണയായിരിക്കുന്ന ആശ്രമദേവത. ധി ഷണ ബുദ്ധി. ശക്തിദേവി പരാശക്തി. വിഷയരതി ലോകവിഷയത്തിലുള്ള ആസക്തി . ഋഷികുലദേവത മ
ഹർഷിമാരുടെ പരദേവത.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.