ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ആണെന്നുവരികിൽ, ഇഹ ഇവിടെ, പുണ്യപർവണി പുണ്യങ്ങളായ പർവ ദിവസങ്ങളിൽ, ഗ്രഹണം , വാവു മുതലായ ദിനങ്ങളിലുള്ള പുണ്യകാലങ്ങളിൽ, കളിച്ചിടാം സ്നാനം ചെയ്യാം, ഇതു വിശ്വസിക്ക എന്നു വിശ്വസിച്ചുകൊണ്ടാലും. ഇത്ര മഹാനായ സമുദ്രത്തെക്കൊണ്ടു ഒരുപയോഗവുമില്ലെന്നില്ല,പുണ്യകാലങ്ങളിൽ സ്നാനം ചെയ്യാം: അതുകൊണ്ടു പുണ്യമുണ്ടോ എന്നുള്ളതു വിശ്വാസത്തിൽ അധിഷ്ടിതമായിരിക്കുന്നു. ഐശ്വര്യവാനായ ഒരുവനെക്കൊണ്ടു ഇത്ര അതിതുച്ഛമായ ഫലം ഉണ്ടാക്കുന്നതു ഇല്ലാത്തതുപോലെ തന്നെ ഗണിക്കേണ്ടതാണെന്നു താല്പര്യം. ഒടുവിലത്തെ പാദത്തിൽ ഹാസ്യരസം നന്നായി ദ്യോതിക്കുന്നുണ്ടു.
-------------------------------
സ്വോപാഭാഗ്യം വസ്തു യഥാ ന കാലാന്തരെ പ്രണശേ അഥാ തൽ സാരക്ഷ്യവാനു ഭൂയാദിത്യാഹ:- സഥിത്വാ തീരഭൂവി പ്രസാര്യ സരസി സ്വൈര്യം കരാഗ്രം പയഃ പാതവ്യം പിബ താവതാ ന വിരമേദ്ദന്തീന്ദ്ര! കിം തേ തഷാ? ഉന്മൂഴ്നാസി തടീരച കലുഷയസ്യുന്മുഖയസ്യബ്ധിനീം യാനിം കസ്യ? തവൈവ മൃഗ്യമുദാകം ഭ്രാതഃ! പുനസ്റ്റൃഷ്യതാ /
ഉപാഭാഗയോഗ്യങ്ങളായ സാധനങ്ങളെ ഇനി ഒരു കാലത്തിൽ അനുഭവത്തിനു കൊള്ളാത്തവിധമാക്കിത്തീർക്കാതെ കരുതി ഉപയോഗിക്കേണ്ടതാണെന്നു പറയുന്നു:-
അന്തികേ കരയിൽ നിന്നു കൈ വിരവിൽ നീട്ടി വേണ്ട സരസീജലം ദന്തിരാജ! സുഖമായ് കുടിക്ക, തവ തർഷശാന്തി വരില്ലയോ? എന്തിനിത്തടി മിടിച്ചിടുന്നിഹ മുടിച്ചിടുന്ന ഹഹ! പദ്ദിനിം പന്തിയില്ലിതു,തവൈവ ഹാനി,യിനി മൃഗ്യമാമുദകമുത്തൃഷഃ