144
സൈന്യത്തെ ദർശിച്ചപ്പോൾ ശ്രീരാഘവന്റെ നേത്രങ്ങൾ ഹർഷോ
ന്മീലിതങ്ങളായി . തന്റെ ചരണങ്ങളിൽ വന്നു വീണകിടക്കുന്ന
സുഗ്രീവനെ എഴുന്നേല്പിച്ചു് ശ്രീരാഘവൻ അവനെ പ്രേമാദര
ത്തോടെ ആശ്ലേഷംചെയ്തു . അനന്തരം ധർമ്മാത്മാവായ ആ
പുരുഷശ്രേഷുൻ കപിവരനായ സുഗ്രീവനെ തന്റെ അരികിൽ
പിടിച്ചിരുത്തി ഇങ്ങനെ വചിച്ചു :ഹേ ഹരിസത്തമ! കാലധ
മ്മം അറിഞ്ഞു യാതൊരു പാത്ഥിവൻ ധർമ്മാർത്ഥപഥങ്ങളിൽക്രുടെ
ചരിക്കുന്നവോ അവനാണ് രാജശ്രേഷുൻ ധർമ്മാർത്ഥങ്ങളെ തീ
രെ പരിത്യജിച്ചു കാമത്തെ മാത്രം ആശ്രയിച്ചു് വ്യഥാ കാലം പോ
ക്കുന്ന ഒരുവൻ,വ്യക്ഷാഗ്രത്തിൽനിദ്രചെയ്തുകൊണ്ടിരിക്കെ പെ
ട്ടെന്നു താഴെ പതിച്ചുണരുന്നവനെപ്പോലെ അതിദുഃഖിതനായി
ഭവിക്കുന്നു . ശത്രുനിഗ്രഹത്തിൽ ഉല്പതിഷ്ണവും മിത്രസംഗ്രഹത്തിൽ
അനുരക്തനുമായി യാതൊരു പാത്ഥവൻ ധർമ്മാർത്ഥകാമരൂപങ്ങ
ളാകുന്ന ത്രിവർഗ്ഗഫലത്തെ യഥാകാലം ഭുജിക്കുന്നുവേ അവനാണ്
ധർമ്മാത്മാവ് , ഹേ! ശത്രുവിനാശന! ഇതാ ഉദ്യോഗകാലം പ്രാപ്ത
മായി . മന്ത്രിപ്രഭൃതികളോടുകൂടെ മേലിൽ വേണ്ടതെന്തെന്നു അ
ങ്ങുന്നു നല്ലപോലെ ചിന്തിക്ക . ശ്രീരാമചന്ദ്രന്റെ സുധാമധുരങ്ങ
ളായ ഈ വാക്കുകൾ കേട്ടു സുഗ്രീവൻ ഇപ്രകാരം വചിച്ച :ഹേ!
ദേവ! പ്രനഷ്ടമായ കീർത്തിയും നശിച്ചുപോയ ലക്ഷ്മിയും കൈവിട്ടു
പോയ കപിരാജ്യവും എനിക്കു വീണ്ടും ലബ്ധമായതു് നിന്തിരുവടി
യുടേയും നിന്തിരുവടിയുടെ ഭ്രാതാവായ ഈ കമാരന്റെയും പ്രസാ
ദംഹേതുവാലാണ് . ഉപകാരത്തിന്നു പ്രത്യപകാരം ചെയ്യാത്ത
മൂഢൻ പുരുഷദൂഷകനാണ് . ഹേ!ശത്രുനിഷൂദന! നോക്കുക . പ്യ
ഥിവിയിലുള്ള സർവ്വ വാനരന്മാരും ഇതാ ഇവിടെ സംഘംസംഘ
മായി വന്നുചേരുന്നു . അതിശൂരന്മാരം ബലനാന്മാരുമായ ഋക്ഷ
ങ്ങൾ, ഗോപുച്ഛങ്ങളിൽ വനദുർഗ്ഗങ്ങളിൽ മദിച്ചുനടക്കുന്ന ഘോരദർശ
നന്മാരായ വാനരന്മാർ, ദേവഗന്ധവ്വപുത്രരും കാമരൂപികളുമായ
മറ്റം മഹാവീരന്മാർ ഇങ്ങിനെ അനന്തകോടി സൈമ്യങ്ങൾ അ
താതു പടനായകന്മാരുടെ ആധിപത്യത്തിൻകീഴൽ ഇതാ വന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.