ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
183
ക്കിതിൽ കടന്നുചെല്ലാം' എന്നിങ്ങിനെ തീർച്ചയാക്കി ഉടൻ സ്വാ മികാർയ്യത്തിൽ അതിതൃഷ്ണയോടുകൂടെ ഞങ്ങൾ പരസ്പരം കൈ കോർത്തുപിടിച്ചുകൊണ്ടു തിമിരജടിലമായ ഈ ഗുഹയിൽ പ്രവേ ശിച്ചു. ഹേ! തപസ്വിനി! ഇപ്രകാരമാണു് ഞങ്ങൾക്കിവിടെ വന്നുചേരുവാനിടയായതു്. ഞങ്ങൾ ഈ വനത്തിൽ വന്ന കാ ർവും ഇന്നതാണെന്നു ഭവതിയോടു പറഞ്ഞുവല്ലൊ. ക്ഷുത്തുനി മിത്താ നന്ന ക്ഷീണിച്ചിരിക്കുന്ന ഞങ്ങൾക്കു ഉദാരഹൃദയയായ ഭ വതി ആതിഥ്യവിധിയനുസരിച്ചു ഫലമൂലങ്ങൾ ഭക്ഷിപ്പാൻ തന്നു. ഞങ്ങൾ അവയെ ഭക്ഷിച്ചു വിശ്രമിക്കുകയുംചെയ്തു. ഇങ്ങിനെ ക്ഷു ദാർത്തരായ ഞങ്ങളെ ഭവതി രക്ഷിച്ചു. ഇതിന്നു പ്രത്യുപകാരമായി ഭവതിക്കു ഞങ്ങൾ എന്താണു് ചെയ്യേണ്ടതെന്നറിയുന്നില്ല എന്നി പ്രകാരം പറഞ്ഞ ആ കപിവരരെ നോക്കി സർവജ്ഞയായ സ്വ യംപ്രഭ ഇപ്രകാരം വചിച്ചു. ഹേ! ബലശാലികളായ വാനര ന്മാരെ! ഞാൻ നിങ്ങളിൽ ഏറ്റവും പ്രസന്നയായി. ധർമ്മമാർഗ്ഗ ത്തിൽതന്നെ ചരിച്ചുകൊണ്ടിരിക്കുന്ന എനിക്കു് ആരും ഒന്നും ചെയ്യേണ്ടതില്ല. സർഗ്ഗം-53 സച്ചരിതമായ ആ താപസിയുടെ ധർമ്മസംഹിതങ്ങളായ മംഗളമൊഴികൾ കേട്ടു ഹനൂമാൻ അവളോടിങ്ങനെ വചിച്ചു. ഹേ! സുധാർമ്മികെ! ഭവതിയെശ്ശരണംപ്രാപിച്ചവരായ ഞങ്ങൾ ഇതാ ഈ ബിലത്തിൽനിന്നു പുറത്തു പോകുവാൻ കഴിയാതെ നന്ന വിഷമിക്കുന്നു. മഹാത്മാവായ സുഗ്രീവൻ ഞങ്ങൾക്കു നല്കീ ട്ടുള്ള കാലവും കഴിഞ്ഞുപോയി. ഹേ! ധർമ്മപാരിണി! അതി നാൽ ഭവതി ഞങ്ങളെ ഈ ബിലത്തിൽനിന്നു കയറ്റിവിടുവാൻ തക്കവണ്ണം കരുണചെയ്യുക. സുഗ്രീവാജ്ഞയെ വ്യതിലംഘിക്ക യാൽ ആയുസ്സൊടുങ്ങാറെയുള്ള ഞങ്ങളെ നിന്തിരുവടി കാത്തു
രക്ഷിക്കേണമെ. എത്രയും മഹത്തായൊരു കർമ്മം ഞങ്ങൾക്കു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.