മൂന്നാമധ്യായം
<poem>പ്രാണേശ്വരീസുമധുരാവയവങ്ങൾതോറും
താനേ കളിച്ചു വിജഹാര തദീക്ഷണാന്തം,
ആനായമാതർനിലയങ്ങളിലെങ്ങുമാരും
കാണാത രീതിയിലധോക്ഷജനെന്നപോലേ. (7)
മാമാ തടീയഭുജദണ്ഡയുഗേ വിളങ്ങീ ഹേമാങ്ഗദദ്യുതിഝരീപരിവാഫമാലാ, ആമോദനീ ഭുവനലക്ഷ്മിപുണർന്നകാണ്ഢേ കൈമേൽപ്പിരണ്ട നവകുങ്കമമെന്നപോലേ. (8)
ഭദ്രം പ്രവീരമണിമാലികയും വലത്തേ- ക്കൈത്തണ്ടമേൽപ്പരിലലാസ തദാ തദീയേ, മെത്തും ജഗ്രത്ത്രിതയരക്ഷണദീക്ഷ പോവാ- നുദ്യോതമാനരുചി കെട്ടിനകാപ്പുപോലേ. (9)
ശ്രീബോധമുദ്രയുമണിഞ്ഞ കരദ്വയം ത- ന്നാഭീപുടസ്യ സവിധേ നിഹിതം ബഭാസേ, ഉള്ളിൽത്തെളിഞ്ഞു സുഖമേ വളരും മനീഷാ വള്ളിക്കു വിദ്രുമമണിത്തറയെന്നപോലേ. (10)
പ്രകാശ്യമാർന്ന മണിമേഖല ചൂഴ മേവും മാഹേന്ദ്രരത്നസുഷമാവലയം വിരേജേ, സാകൂതമമ്മിഥിലകന്യക കണ്ടുനോക്കും നീൾകൺകലാവിവലനച്ഛവിയെന്നപോലേ. (11)
സൌവർണ്ണമേഖലകർന്നു ലലാസ പുത്തൻ
പൂവാട മന്ദപവനാകുലിതം തദീയം,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.