ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാഷാചമ്പുക്കൾ
അതികുതുകതരളമതി,സിതതുരഗനടവികളി- ലതതു ബത കരുതി നടകൊണ്ടു." (8)
മറ്റൊരു മണ്ഡകം ജയദ്രഥവധപ്രബന്ധത്തിലുള്ളതാണ്. അതിൽ പ്രയോഗിച്ചിരിക്കുന്ന വൃത്തം അത്ര സാധാരണമല്ലായ്കയാൽ മാതൃകയായി അതിന്റെ ഒന്നാം പദം മാത്രം കാണിക്കാം
"സന്നാഹവാനഴകിലന്നേരമിന്ദ്രസുത- നർണ്ണോരുഹാക്ഷസഹചാരീ, സകലരിപുനാരീ-സതതരസഹാരീ, സമരമുഖസമഭിപതദരിപടലമതിചടുല- മിടയിടയിലമരപ്യരമടവർതടമുലയിലുപാഹാരീ." ഫലിതം. ഭാരതചമ്പുവിലും ഹാസ്യരസപ്രധാനങ്ങളായ ഭാഗങ്ങൾ പലതുമുണ്ട്. ദ്രൌപ്പദീസയംവരഘട്ടത്തിൽ സാധുക്കളായ ബ്രാഹ്മണരുടെ വീരവാദം കേട്ടാൽ ആരും ചിരിച്ചുപോകും. ലക്ഷ്യബോധത്തിനു രാജാക്കൻമാർ സമർഥൻമരല്ലെന്നു കണ്ടപ്പോൾ ചില ബ്രാഹ്മണർ "നർമ്മമാക്കരുതിതങ്ങൊരുത്തനൊരു പെണ്ണു മൂത്തിഹ നരച്ചു മൂ- ത്തമ്മയാകിലുടനിങ്ങിരുന്നെരു നമുക്കുമുണ്ടു പിഴ നിർണ്ണയം."
എന്നുപറയുന്നു. ബ്രഹ്മണവേഷധാരിയായ അർജ്ജുനൻ വില്ലു കുലയ്ക്കുവാഎഴന്നേൽക്കുന്നതു കണ്ട് ആ കൂട്ടരിൽ ചിലർ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.