ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചില ഉപമക. നളന്റെ വിരഹാവസ്ഥ വർണ്ണിക്കുമ്പോൾ മഴമങ്ഗലം രാമായണചമ്പുവിലേ രീതി പിടിച്ച് ഉപമാലങ്കൃതങ്ങളായ അനേകം വസന്തതിലകപദ്യങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. ആ പദ്യങ്ങളാണ് ചുവടേ ചേർക്കുന്നത്.

                പുത്തൻപരാഗനികരങ്ങളെ വാരി മേന്മേ-
                ലുത്തീടിനാരുടനുടൻ പവമാനപോതാഃ,
                ചിത്രം തദീയഹൃദയേ മദനാഗ്നിമേറെ-
                ക്കത്തിപ്പതിന്നൊരു പയിൻപൊടിയെന്നപോലെ.  (1)
                
                ചാരുസ്വനങ്ങൾ ചെവി രണ്ടിലുമാവതെല്ലാം 
                കോരിക്കനം കുയിലിനങ്ങൾ തദാ ചൊരിഞ്ഞാർ,
                വൈരേണ മാരനിഹ ചുട്ടുപഴുത്തെടുത്ത
                നാരാചബാണനികരം തിരുകുന്നപോലേ.         (2)
           
                കണ്ണിനു ഹന്ത ! പരിതാപഭരം വളർത്തു
                മിന്നുന്ന പല്ലവകുലം സഹാസ തരൂണാം,
                കൊന്നീടുവാൻ മദനഭൂപനെടുത്തു മെല്ലെ-
                ന്നന്യൂനകൌതുകമിളക്കിന വാളുപോലെ.          (3)

                ഉൽപ്പന്നകൌതുകഭരം തരുപാളി പെയ്തു
                നല്പാൽതൊഴും നവമരന്ദരസം തദാനീം,
                ഇപ്പാരിലുള്ളഥിലകാമുകനാശഹേതോ-

രുൽപാതവൃഷ്ടി സഹസാ ചൊരിയുന്നപോലെ. (4)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/210&oldid=156100" എന്ന താളിൽനിന്ന് ശേഖരിച്ചത്