ഏഴാമധ്യായം പീഡത്തെ കൊന്നതു് ?"എന്ന് ചാണൂരൻ ചോദിക്കുന്നു. അതിനു ഭഗവാൻ
"എന്നേ വൈഷമ്യമേ, ഞാൻ ഭയതരളനണ-
ഞ്ഞല്ല തൊട്ടെല്ലെടോ തൻ
ദുർന്ന്യായം കൊണ്ടുതന്നേ ഗജപതി മൃതനായ്
വീണിതമ്മാവനാണാ !
എന്നാലിഞ്ഞങ്ങളോടിങ്ങെളിയവരൊടു മി-
ഥ്യാപരാധം ബലാൽച്ചേ-
ത്തീർന്നീവണ്ണം തുടങ്ങുന്നവിടിനു മതിയേ
ദൈവമേസാക്ഷിയുള്ളൂ."
എന്നു നിന്ദാഗർഭമായി പ്രത്യുത്തരം നല്കുന്നു. അതുകേട്ടു ചാണൂരൻ പിന്നെയും "രജകനേയും കൊന്നു പള്ളിവില്ലും മുറിച്ചിട്ടു് " "ഈ ഭോഷാ ഞങ്ങളോടെന്തിനൊരനുനയവും സാന്ത്വവും ?ഭ്രാന്തനോ നീ? എന്നു ഗർജ്ജിക്കുന്നു.അതിനുഭഗവാൻ മുൻപിലത്തേപ്പോലെതന്നെ
" കഷ്ടം ബാലസ്വഭാവേ പെരുകിന കുതുകം -
കൊണ്ടു കോദണ്ഡദണ്ഡം
പട്ടാങ്ങത്രേ വലിച്ചേ, നതിനു കിമപി കേ-
ടും ബലാൽ വന്നുപോയി ;
ചട്ടറ്റീടുന്ന യുഷ്മാൻ പുനരവിടെ നിന-
ച്ചൂതമില്ലൻപിലെന്നാൽ-
പ്പെട്ടെന്നുണ്ടായ കാര്യത്തിനു പുരുഷമുട-
ക്കാ, യ്ക്കടക്കം പ്രധാനം."
275
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.