ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem> ഭാഷാചമ്പുക്കൾ
ചുണ്ടങ്ങാ കട്ടതെങ്കിൽപ്പുനരവനൊരു പൊ- ന്നുങ്കുടം കക്കുമെന്നായ്- പ്പണ്ടേ ചൊല്ലുണ്ടു;മിണ്ടായ്കൊരുവരൊടിഹ നാം ; വന്നതോ പോരുമല്ലോ. (1)
ഇന്നയ്യോ നാവു പോവും നിയതമിഹ പറ-
ഞ്ഞാലിതസ്മാദൃശാനാ,-
മെന്നാലെന്നും പറഞ്ഞീടരുതു സുദൃഢമാ-
രോടുമാരൂഢധൈർയ്യം;
ഇന്നിപ്പോളിപ്രസേനൻ ഝടിതി മണിയുമായ്-
പ്പോന്നുവന്നീടുമോ ? കേ-
ളന്യായത്തെപ്പറഞ്ഞാനിവനിതി ഫലമേ
ഹന്ത!ശേഷിപ്പതുള്ളൂ." (2)
2. അപവാദം പരക്കുന്ന മാതിരി- ____________________ "നാസാഗ്രേ വിരൽവച്ചൊരാത്മഗൃഹിണീ-
കർണ്ണേ പകർന്നാനസൌ;
ദാസീകർണ്ണപുടേ ച സാ; പുനരസൌ
ചുറ്റും പരത്തീടിനാൾ;
കാസാരേഷു ചതുഷ്പഥേഷു ച പുനഃ
ശ്രീകൃഷ്ണദുഷ്കീർത്തി ചെ-
ന്നാസേതോരധിലോകമാഹിമവതോ
നീളെപ്പരന്നൂ തദാ." (3)
284
</poem
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.