ഭാഷാചമ്പുക്കൾ
ലിരുന്നു." എന്നു് ഇതിവൃത്തം സമാപിക്കുന്നു. ഭാഷാരീതി നോക്കിയാൽ പ്രസ്തുതകൃതി എട്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ സഞ്ജാതമായെന്നു് ഊഹിക്കാം. പരസ്വാപഹരണമില്ല എന്നൊരു മെച്ചം ഈ കൃതിക്കുണ്ടു്.
"സുധീർന്ന ചുക്രോധ പുരാ സ്വപത്നീ-
വധാൽ സ പുത്രേണ സുശിക്ഷിതാത്മാ ;
അതിപ്രഹാരപ്രവിശീർണ്ണഗാത്രോ
ഗതാസുരുർവ്യാം ന്യപതന്മുനീന്ദ്രഃ ."
"തതോ നിരാശോ ഭയശോകശാലീ
ഗൃഹീതവത്സോ നൃപമേത്യ മന്ത്രീ
മൃതിം മുനീന്ദ്രസ്യ ഗതിഞ്ച ധേനോ-
ർയ്യഥാതഥം പ്രാഞ്ജലിരാബഭാഷേ."
എന്നും മററും ഉപജാതിവൃത്തത്തിൽ അനേകം സംസ്കൃത ശ്ലോകങ്ങൾ ഇടയ്ക്കിടയ്ക്കു കാണുന്നതു വല്ല സംസ്കൃതകാവ്യത്തിലുമുള്ളതാണോ എന്നു നിശ്ചയമില്ല. കവിതാരീതി താഴെ ഉദ്ധരിക്കുന്ന ശ്ലോകങ്ങളിൽനിന്നു മനസ്സിലാക്കാവുന്നതാണു്.
1. കാർത്തവീർയ്യന്റെ ആശ്രമപ്രവേശം-
"സ്വൈരാ വിശ്രമ്യ കിഞ്ചിൽ സമയമഥ പുരീം
നോക്കി യാത്രാപയാത്രാപ്രസങ്ഗേ
പ്രാരബ്ധബ്രഹ്മഘോഷം നരപതി ജമദ-
ഗ്ന്യാശ്രമം കണ്ടു ദൂരേ
298
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.