എട്ടാമധ്യായം
പോലും പണ്ടേററമാരാഞ്ഞവശതയൊടു ക-
ണ്ടീലിതിൻ പ്രൌഢിമാനം ;
കേ,ളിന്നീചെയ്ത നിന്ദാകലവി നിഴലെടാ
നീലകണ്ഠങ്കലേതും ;
പ്രാലേയാംശൂദയേ കുക്കുരമഹഹ കുര-
യ്ക്കുന്നതിന്നൊക്കുമല്ലോ. (6)
ശോകവ്യാലീഢമെന്നാലുടലിതു ഗിരിശ-
ദ്വേഷിണോ നിങ്കൽനിന്ന-
ങ്ങീ കേളുൽപന്നമിന്നേ വിരവിനൊടു വിഹാ-
സ്യാമി ഹാസ്യം തവാഗ്രേ ;
മോഹംകൊണ്ടാഹിതസ്യ സ്വയമുദരപുടേ
കുത്സിതാന്നസ്യ പാർത്താ-
ലാകെച്ഛർദിച്ചൊഴിക്കുന്നതു ശിവശിവ ! മു-
ഖ്യപ്രതീകാരമല്ലോ." (7)
5. ദേവിയുടെ മോക്ഷപ്രാപ്തി-
"സ്ഥാനാദുത്ഥായ തസ്മാലധികമിടനിറ-
ഞ്ഞാശു രോദോന്തരാളേ
കാണായീ ചെന്നുചേരുന്നതു നഭസി മഹാ-
ശ്ചർയ്യതേജഃപ്രവാഹം ;
താനേ ഹാഹാനിനാദോ ദിവി ഭുവി ച മഹാൻ
പശ്യതാമാവിരാസീ-
ദ്ദീനാനാം ; പാപി ദക്ഷൻ കുടിലമതിരഹോ !
നിർവികാരസ്തദാനീം ." (8)
317
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.