എട്ടാമധ്യായം
ആണയുമാജഞയുമാരും
മാര,കടക്കുന്നതില്ല ഭുവനേ തേ. (8)
സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-
ഷം പുകണ്ണേൻ;തദാനീ-
മഗ്രേ സർവാമരാണാം വലരിപു കലിതാ-
ക്ഷേപമേവം ബഭാഷേ;
ദക്ഷാരാതേരകക്കാമ്പചലമകളിലാ-
ക്കീടിലിച്ചൊന്നതെല്ലാ-
മൊക്കും; മറെറന്തിവൻപ്രാഭവ,മെളിയവനോ-
ടേവനും വൻപനല്ലോ. (9)
നാരദമഹർഷിയുടെ അത്തരത്തിലുള്ള അവഹേളനം കേട്ടു് ആ അസംപ്രേക്ഷ്യകാരി ഇപ്രകാരം ശപഥം ചെയ്തു.
കേൾക്കേണം വീരവാദം മുനിപരിവൃഢ നീ
മാമകം;മങ്കമാരെ-
ക്കാക്കേണം ചന്ദ്രചൂഡൻ പകലിരവു പൊരു-
ന്നാകിലിന്നാളിലേററം;
നീക്കംവന്നീടുമാകിൽപ്പുനരതിനു,ഞെരി-
ച്ചമ്പുമെൻപോററി,വില്ലും
തൂക്കുന്നുണ്ടെന്നുമേ ഞാൻ പെരുവഴിയി,ലിര-
ന്നൂണു പിന്നേടമെല്ലാം. (10)
പിന്നീടു സമരത്തിനുള്ള സന്നാഹമായി.
327
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.