എട്ടാമധ്യായം
"എടുത്തുമെല്ലെക്കരപങ്കജേന
മടുത്തുളുമ്മുന്നരവിന്ദബാണം
കടുക്കനെച്ചെന്നു തപോവനത്തി-
ന്നടുത്തുപുക്കൂ മദനോപി ധന്വീ." (16)
"അളിപടലമയം ഞാണാശു തോളേററി നേരെ
മലർവിശിഖനടുത്താമ്മാറു നില്ക്കും ദശായാം
തെളിവൊടു സഖിമാരും താനുമായ് മന്ദമന്ദം
മലമകളെഴുനള്ളീ വന്ദിതും ചന്ദ്രചൂഡം." (17)
കാമദഹനത്തെ വർണ്ണിക്കുന്നതാണു് അടിയിൽ കാണിക്കുന്ന പദ്യം.
"അപ്പോൾ മിന്നുന്ന നെററിത്തിരുമിഴിനടുവേ
പൂവെടിപ്രായമയ്യാ !
കല്പാന്തോദ്ദീപ്തവൈശ്വാനരസദൃശമുതി-
ർന്നൂ കനൽച്ചാർത്തകാണ്ഡേ;
തൽപ്രാചുർയ്യേണ ലോകം കടുകനൽമയമായ്;
ഭസ്മശേഷഃ സ്മരോഭൂൽ
ചൊല്പൊങ്ങും പുഷ്പധന്വാ; ശിവശിവ പറവാ-
നാവതോ ദൈവയോഗം? " (18)
ആ സംഭവത്തെത്തന്നെ കവി അടുത്തഗദ്യത്തിൽ ഒന്നുകൂടി വിവൃതമായി വർണ്ണിക്കുന്നു അതിൽ ഒരുഭാഗം നോക്കുക.
331
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.