ണം പ്രാപിക്കുന്നു. ഹെ! നൃപാത്മജ! അങ്ങുന്നല്ലാതെ ഈ ലോകത്തിൽ ഞങ്ങൾക്കു മറ്റൊരാശ്രയമില്ല. ഈ രാക്ഷസഭയത്തിൽനിന്നും അങ്ങുന്നു ഞങ്ങളെ അവനം ചെയ്യേണമെ." ഋഷിപുംഗവന്മാരുടെ ഈ വാക്കുകൾ കേട്ടു് ധൎമ്മാത്മാവായ ശ്രീ രാഘവൻ ഇങ്ങിനെ പറഞ്ഞു. "ഹെ! മുനിശ്രേഷ്ഠരെ! നിങ്ങൾ എന്നോടു് ഈ വിധമെല്ലാം വചിക്കുന്നുവല്ലൊ. താപസന്മാരാൽ ആജ്ഞാപിക്കപ്പെടേണ്ടവനാണു് ഞാൻ. പിതുൎന്നിദേശപരനായി അല്പമൊരു കാൎയ്യാൎത്ഥമായിട്ടാണു് ഞാൻ ഈ വനം പ്രാപിച്ചിരിക്കുന്നതു്. നിങ്ങൾക്കു നേരിട്ടിരിക്കുന്ന രക്ഷോബാധയെ ഞാൻ ഒഴിക്കുന്നുണ്ടു്. നിങ്ങളുടെ കാൎയ്യസിദ്ധിക്കായി യദൃച്ഛയാ ഞാൻ ഇവിടെ വന്നുചേൎന്നു. ഈ വനവാസം നിങ്ങൾക്കു മേലിൽ മഹാഫലത്തെ പ്രദാനം ചെയ്യും. താപസവൈരികളായ നക്തഞ്ചരരെയെല്ലാം ഞാൻ പോരിൽ നിഗ്രഹിക്കുന്നുണ്ടു്" എന്നിങ്ങിനെ പറഞ്ഞു ധൎമ്മസ്ഥിതനായ ശ്രീരാഘവൻ മുനിമാൎക്കെല്ലാം അഭയം നൽകി. "എന്റെയും എന്റെ സഹോദരന്റെയും വീൎയ്യബലങ്ങൾ ഈ മഹാമുനിമാർ കണ്ടുകൊള്ളട്ടെ" എന്നീ ചിന്തയോടുകൂടെ ധൎമ്മപരനും സംപൂജ്യനും വീൎയ്യവാനുമായ രാമൻ അവിടം വിട്ടു് തപോധനനായ സുതീഷ്ണന്റെ ആശ്രമത്തിലേക്കു പുറപ്പെട്ടു.
അനന്തരം പരന്തപനായ ശ്രീരാഘവൻ സീതയോടും ലക്ഷ്മണനോടും മററു ബ്രാഹ്മണശ്രേഷ്ഠരോടുംകൂടെ സുതീഷ്ണാശ്രമത്തിലേക്കു യാത്ര ചെയ്തു. നിറഞ്ഞൊഴുകുന്ന നദികളും മററും കടന്നു് കുറെ ദൂരം സഞ്ചരിച്ചപ്പോൾ അവർ മഹാമേഘംപോലെ ഉന്നതവും വിപുലവുമായ ഒരു ശൈലപ്രദേശത്തിൽ വന്നു ചേൎന്നു. വിവിധവൃക്ഷങ്ങൾകൊണ്ടു് എത്രയും നിബിഡമായ ഒരു ഘോര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.