ബലാബ്ലി നീ സാധുവദീനസത്വൻ
സമൃദ്ധിമാൻ ദുർവ്വിഷഹോഗ്രവീര്യൻ
വരുന്നതും ഹന്ത, കഴിഞ്ഞതും നീ-
യൊരുത്തനിൽ ചേർന്നതാ
യൊരുത്തനിൽ ചേർന്നതഹീനകീർത്തേ! 9
നീയുത്തമൻ സർവചരാചരങ്ങളും
സൂര്യൻ കണക്കം ശൂ വിരിച്ചു കാട്ടുവോൻ
സ്വയം രവിക്കും പ്രഭ സംഹരിപ്പവൻ
നീയന്തകൻ സർവ്വമയൻ ധ്രുവാദ്ധ് റുവൻ. 20
ദിവാകരൻ കപിതനെരിച്ചിടും വിധം
ഭവാൻ ജഗത്തനലനിപൻ ദഹിപ്പവൻ
ഭയങ്കരൻ പ്രളയമഹാഗ്നിപോലുയ-
ർന്നയത്നമേ യുഗപരിവൃത്തിനാശകൻ. 21
ഖഗേശനെശ്ശരണമണഞ്ഞു ഞങ്ങളീ-
മഹോജ്വലാജ്വലനസമാനശക്തിയെ
തടിൽപ്രഭപ്രഭയിലിരുട്ടൊഴിച്ചു വാ-
നടഞ്ഞെഴും ഗരുഡപതംഗരാജനെ. 22
പരാപരൻ വരദനജയ്യാവീര്യനാ-
യൊരാ ബ്‌ഭവാൻ വിതറിവിടും മഹസ്സിനാൽ
ജഗത്തടച്ചഹഹ തപിച്ചു കാക്കണേ!
ജഗൽപ്രഭോ കനകരുചേ, സുരേന്ദ്രരേ. 23
ഭയത്തൊടും നഭസി വിമാനചാരിമാർ
മയങ്ങിനാൻ പ്രഭയിലൊഴിഞ്ഞിടുന്നിതാ
ദയാലുവാം മുനിവരകഷപന്ന്യു നീ-
യയി പ്രഭോ, പുകഴിന പുത്രനല്ലയോ? 24
ചൊടിക്കൊലാ സകലഗുണത്തിനും ഗുണ-
പ്പടിക്കു നീ കനിയുക നാഥാ, ഞങ്ങളിൽ
ഇടിക്കെടിതിർദ്ധ്വനിയിൽ നഭോദിഗിന്ദ്രനാ-
ടൊടിക്ഷണംധരണി നടുങ്ങിടുന്നുതേ. 25
വിറച്ചിടുന്നിതു ബത ഞങ്ങൾ പിന്നെയും
കുറച്ചുകൊൾകുടനനലോഗ്രവിഗ്രഹം
പരിസ്ഫുരൽ കുപിതകൃതാന്തരൗദ്രമീ-
യൊരുപ്പുരുദ്യുതിയിൽ മനം വിറയ്ക്കുമേ. 26
കനിഞ്ഞുകൊൾകയി ഖഗ, വന്നിരിക്കുമീ-
ജ്ജനങ്ങളിൽ സുഖമരുളീടവേണമേ;
താൾ:Bhashabharatham Vol1.pdf/104
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല