ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

27.സൗപർണ്ണം--ഗരുഡപ്രശ്നം

രാമണീയകദ്വീപിലെത്തിയ ഗരുഡനും സർപ്പങ്ങളും അവിടെ മനോഹരമായ ഒരു കാടു കാണുന്നു. വനവർണ്ണന. ഇതുപോലെ മനോഹരങ്ങളായ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകാൻ സർപ്പങ്ങൾ ഗരുഡനോടാവശ്യപ്പെടുന്നു.അമ്മയുടെ ദാസ്യത്തിന്റെ കാരണം ഗരുഡൻ ചോദിച്ചു മനസ്സിലാക്കുന്നു.ഗരുഡന്റെ ചോദയത്തിനുത്തരമായി,ദേവലോകത്തുനിന്നു് അമൃതുകൊണ്ടുവന്നു തരുന്നപക്ഷം,അമ്മയെ ദാസ്യത്തിൽനിന്ന് മോചിപ്പിക്കാമെന്നു സർപ്പങ്ങൾ പറയുന്നു.തൻ പറഞ്ഞു

സൂതൻ പറഞ്ഞു
വൃഷ്ടിധാരകളേറ്ററ്റം ത്രഷ്ടി പൂണ്ടഹിപുംഗവർ1
സ്പഷ്ടം ഗരുഡനേന്തി2സ്സന്തുഷ്ടരദ്വീപിലെത്തിനാർ. 1

മകരാലയമാ വിശ്വകർമ്മൻ തീർത്താത്തുത്തിലേ
ലവണാസുരനെക്കണ്ടാർ മുൻപു ചെന്നപ്പൊഴീയിവർ. 2

ഗരുഡാന്വിതരാം നാഗവരർ കണ്ടാതു കാനനം
സാഗരാംബു ചുഴന്നിട്ടു കൂകും പക്ഷികൾ വാണുമേ 3

വിചിത്രഫലപുഷ്പാഢ്യവനരാജി നിരന്നുമേ
രമ്യാലയഗണം ചേർന്നും പത്മാകരമിയന്നുമേ,

വെള്ളം തെളിഞ്ഞുള്ള കയമുള്ളിൽ പലതണഞ്ഞുമേ
ദിവ്യഗന്ധം വീശിടുന്ന ദിവ്യവായുവണഞ്ഞുമേ

ആകാശത്തേക്കുയർന്നേന്തിപ്പോകും ചന്ദനമാമരം
നിരക്കവേ കാറ്റുതട്ടിചൊരിയും പൂ പരന്നുമേ, 6

കാറ്റുതട്ടിപ്പുചൊരിയും കൂറ്റൻ മറ്റു തരുക്കളും

പുഷ്പാമൃതത്തെയങ്ങെത്തും സർപ്പാവലിയിൽ വാർന്നുമേ, 7
മനസ്സഖദമായ് ഗന്ധർവ്വാപ്സര:പ്രിയമാർന്നുമേ
മുരണ്ട വണ്ടിനം പൂണ്ടും മനോഹാരിത്വമാണ്ടുമേ, 8

എല്ലാംകൊണ്ടും മനോജ്ഞത്വമുള്ള പുണ്യപ്രദേളമയ്
ചിത്രപക്ഷിരുതം8ഹർഷം കദ്രുപുത്തർക്കണച്ചുതേ.

അവ്വണ്ണമാം കാനനം കണ്ടവർ കേറിക്കളിച്ചുടൻ
വീര്യമേറും ഖഗപതി ഗരു‍ഡൻതന്നോടോതിനാർ. 10

സർപ്പങ്ങൾ പറഞ്ഞു
ഞങ്ങളെ നീ മറ്റു രമ്യമംഗലദ്വീപണയെക്കെടോ
നല്ല നാനാസ്ഥലം കണ്ടോനല്ലയോ ഖഗോത്തമ! 11

സൂതൻ പറഞ്ഞു
ചിന്തിച്ചാപ്പക്ഷി ചോദിച്ചു സ്വന്തമമ്മയൊടപ്പൊഴേ
"എന്തു മൂലം സർപ്പവാക്യം ഹന്ത! ചെയ് വതിനിന്നുമേ?” 12

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/109&oldid=156435" എന്ന താളിൽനിന്ന് ശേഖരിച്ചത്