ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തമ്മിൽ ശാപാൽ സുപ്രതീകവിഭാവസു തപോധനർ
ഗജകച്ഛപഭാവ1 പൂണ്ിതു വിത്താർത്തിമൂഢരായ്. 24

രോഷദോഷാനുഭവത്താൽ തിര്യഗ്യോനിയിലാണ്ടവർ
പരസ്പരദ്വേഷമോടും പ്രമാണബലഗർവ്വൊടും 25

ഇസ്സരസ്സിൽ പെരുംകൂറ്റർ മുൻവൈരപ്പടി വാഴുവോർ
അതിൽവെച്ചൊരുവൻ ശ്രീമാനെതിർത്തെത്തും മഹാഗജം. 26

അവന്റെ ബൃംഹിതം2 കേട്ടാലംഭസ്സാണ്ടെഴുമാമയും
സ്വയം സരസ്സിളക്കിക്കൊണ്ടുയരും ഗുരുവിഗ്രഹൻ3. 27

അവനെക്കണ്ടുടൻ തുമ്പിചുരുട്ടിച്ചാടിടും ഗജം
കൊമ്പു തുമ്പിക്കൈയ്യു വാലു കാലെല്ലാം വീശി വീര്യവാൻ 28

സരസ്സിട്ടു കലക്കീടും പുരുരോഷഭരാകുലം;
ആമയും തല പൊക്കി പോർക്കാഞ്ഞടുക്കും ബലോൽക്കടം. 29

ആറു യോജന പൊക്കം രണ്ടാറു നീളം കരിക്കഹോ!
പത്തു യോജന വിസ്താരം മൂന്നാണാമയ്ക്കു പൊക്കവും. 30

അവർ യുദ്ധത്തിൽ മത്തോടും തമ്മിൽ കൊൽവാനൊരുങ്ങു
അവരെത്തിന്നു നീ കാര്യമവശ്യം സിദ്ധമാക്കുക. [വോർ
കന്നൽക്കാറൊത്താമയേയും കുന്നര്രോരാഗ്ഗജത്തേയും
തിന്നു സംതൃപ്തനാകും നീ ചെന്നാസ്സുധ ഹരിക്കെടോ. 32

സൂതൻ പറഞ്ഞു
എന്നാരുഗ്ഗരുഡനോടോതി മാംഗല്യം4ചെയ്തു മാമുനി:
“അമരൻമാരുമായി നേരിട്മരിൽ തേ ജയം വരും. 33

പൂർണ്ണകുംഭം വിപ്ര ഗോക്കൾ പന്നെ മറ്റുള്ള വസ്തുവും
ശുഭമായി സ്വസ്ത്യയനമായി ഭവിക്കട്ടേ തവ ദ്വിജ! 34

പോർക്കളത്തിൽ ദേവകളായി പോർക്കടുക്കും നിനക്കുടൻ
ഋഗ്യജൂസ്സാമവേദങ്ങൾ മുഖ്യഹവ്യഗണങ്ങളും 35

എല്ലാ രഹസ്യാഗമങ്ങളെല്ലാം വേദങ്ങളും ബലം.”
എന്നച്ഛൻ ചൊന്ന ഗരുഡൻ ചെന്നാന ഹ്രദമന്തികേ.5 36

പരിശുദ്ധജലം പക്ഷിവിരുതാഢ്യം6 സരസ്സതിൽ
പരമച്ഛന്റെ വാക്കോർത്താ വിരുതൻ വിഹഗാധിപൻ 37

നഖമൊന്നലാനയേയും മറ്റൊന്നാലാമയേയുമേ
പ്രാഞ്ചിക്കൊണ്ടംബരത്തിങ്കലേന്തി മേൻമൽ വിഹംഗമൻ 38

അലംബമാം തീർത്ഥമണഞ്ഞലഞ്ഞു സ്വർദ്രുമാന്ദികേ
അവന്റെ ചിറകിൻ കാറ്റേറ്റവ പേടിച്ചുലഞ്ഞുപോയി. 39

നമ്മെബ് ഭഞ്ജിക്കൊലായെന്നായ് പൊന്മയാരശാഖികൾ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/114&oldid=156440" എന്ന താളിൽനിന്ന് ശേഖരിച്ചത്