ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സൂതൻ പറഞ്ഞു
പിന്നെ മഞ്ഞിൻകട്ട കെട്ടി മർത്ത്യരില്ലാത്തതായഹോ! 21

മനംകൊണ്ടും ചെല്ലവല്ലാമലയെച്ചൊല്ലി മാമുനി.
ആ മഹാകുക്ഷിയായീടും മാമലയ്ക്കാ മഹാഖഗൻ 22

ആമയാനക്കൊമ്പുകളേററമട്ടാശു പറന്നു പോയ്.
സ്വൈരമായ് ഗരുഡൻ കൊക്കിൽ പേറുംശാഖയ്ക്കു കേവലം

നൂറു ചർമ്മം പെടും തോലുവാറും ചുററളവായ് വരാ.
പത്തുനൂറായിരത്തോളം യോജനപ്പാടു പോന്നവൻ 24

സ്വല്പനേരംകൊണ്ടു പറന്നെത്തീ ഗരുഡനൂക്കൊടും.
താതവാക്കാൽ ക്ഷണംകൊണ്ടാബ് ഭ്രധരത്തിലണഞ്ഞവൻ 25

വൻപിച്ച ശബ്ദമോടൊത്താക്കൊമ്പങ്ങിട്ടിതു ഖേചരൻ.
ബലത്ത ചിറകിൻ കാറ്റേറ്റുലഞ്ഞൂ പർവ്വതേന്ദ്രനും 26

ഉൽപതിക്കും ദ്രുമത്തോടും പുഷ്പംവർഷിച്ചു ചുറ്റുമേ.
ഉടൻ കൊടുമുടിക്കൂടമുടഞ്ഞു കുന്നിനെങ്ങുമേ 27

മണികാഞ്ചനസന്നാഹമണിഞ്ഞവനിരിക്കവേ.
അക്കുന്നിൽ പല വൃക്ഷങ്ങളക്കറ്റൻ കൊമ്പടിച്ചഹോ 28

ചിന്നിപ്പൊൻപൂക്കളാൽ കാർകൾ മിന്നി മിന്നൽ പെടുംപടി.
പൊന്നുതിർന്നും ശൈലധാതു ചേർന്നുമാ ദ്രുമസഞ്ചയം 29

ചിന്നും സൂര്യകരം തട്ടി മിന്നുമാറായ് വിളങ്ങിതേ.
പരമാ ഗിരിശൃംഗത്തിലിരുന്നു വിഹഗേശ്വരൻ 30

ആ മഹാഗരുഡൻ തിന്നാനാമയേയും ഗജത്തേയും.
ആക്കൂർമ്മകൂഞ്ചരദ്വന്ദ്വം ഭക്ഷിച്ചാത്താർക്ഷന്നുക്കൊടും 31
ആക്കുന്നിന്മുടിമേൽനിന്നു പക്ഷിരാജനുയർന്നുതേ.
അന്നേരം ദേവകൾക്കുണ്ടായ് വന്നൂ ദുശ്ശകുനങ്ങളും 32

ഇന്ദ്രന്റെ വജ്രം സഭയം നിന്നു പാരം ജ്വലിച്ചുപോയ്.
പുകഞ്ഞെരിഞ്ഞുടൻ ചാടി പകലും കൊള്ളിമീനുകൾ 33

വസ്സുക്കൾ രുദ്രരാദിത്യരിവർക്കുമതുപോലെതാൻ
മരുത്തുകൾക്കും സാധ്യർക്കും മറ്റുള്ള വിബുധർക്കുമേ 34
സ്വസ്വായുധങ്ങളന്ന്യോന്യമൊത്തെതിർത്തുതുടങ്ങിതേ
ദേവാസുരപ്പടയിലുമാവാതുള്ളവിധം പരം 35

ഊക്കൻ കൊടുങ്കാറ്റടിയുമുൽക്ക1യും വീണിതംബരേ.
കാറില്ലാതേയുമാകാസം പരം ഗർജ്ജിച്ചു നിഷ്ഠുരം 36

ദേവകൾക്കും ദേവനായോൻ കേവലം പെയ്തു ശോണിതം2.
മാല്യങ്ങൾ വാടി വാനോർക്കങ്ങുള്ള കാന്തി കുറഞ്ഞുപോയ്37

ചോര വർഷിച്ചിതുൽപദഘോരമേഘങ്ങളേറ്റവും;
പൊടി പൊങ്ങിയവർക്കുള്ള മുടിച്ചാർത്തുകൾ മൂടിതേ. 38

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/117&oldid=156443" എന്ന താളിൽനിന്ന് ശേഖരിച്ചത്