ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നും സംരബ്ധദൃഷ്ട്യുഗ്രം1 കണ്ണു ചിമ്മാതെ നില്ക്കവേ
അവററിലൊന്നിൻ കണ്ണേല്ക്കുന്നവനും ഭസ്മമാകമേ 7

ഉടനായവർതൻ ദൃഷ്ടി പൊടിയാക്കീട്ടു മൂടിനാൻ
അവർ കാണാതെയവരെയവൻ താഡിച്ചു ചുററുമേ. 8

അവർതന്നുടൽമേൽ കേറിഗ്ഗരുഡൻ ഗഗനേചരൻ
നടു കൊത്തിയറുത്തിട്ടങ്ങടുത്തു സുധയോടുടൻ. 9

താനങ്ങമൃതു കൈക്കൊണ്ടാ വൈനതേയൻ മഹാബലൻ
ഉയന്നാനുടനേ യന്ത്രം സ്വയം ഭഞ്ജിച്ചു വീര്യവാൻ. 10

അമൃതം സ്വാദു നോക്കാതെയാശു പോന്നു പുറത്തവൻ അക്കപ്രഭ മറച്ചുംകൊണ്ടാകഖഗേന്ദ്രൻ പറന്നുതേ. 11

 അംബരേ വിഷ്ണുവായ് ചേന്നിതമ്മഹാൻ വിനതാസുതൻ തുഷ്ടനായ് പക്ഷിയിൽ തൃഷ്ണവിട്ട കമ്മത്തിനാൽ ഹരി. 12

വരം നല്കുവനെന്നായീ പരൻ പക്ഷിയൊടച്യുതൻ വരിച്ച വിഹഗൻ നിന്മേലിരിപ്പേനെന്നുതാൻ വരം.
ഉരച്ചു പിന്നെയും സാക്ഷാൽ നാരായണനൊടിങ്ങനെ: അജപാമരനാവേണമമൃതം ഭൃജിയാതെ ഞാൻ. 14

എന്നാലങ്ങനെയെന്നാനാ വൈനതേയനൊടച്യുതൻ വരം രണ്ടേററു ഗരുഡൻ ഹരിയോടഥ ചൊല്ലിനാൻ: 15

ഞാനും വരം തരാമെന്തു വേണം ചൊല്ലേണമേ വിഭോ!
ഹരി വാഹനമാകെന്നു വരിച്ചൂ പക്ഷിവീരനെ 16

ധ്വജവും തീത്തിതവനു നിജോപരി വസിക്കുവാൻ.
ഏവമാമെന്നുടൻ വിഷ്ണുദേവനോടോതിയാക്കഖഗൻ 17

ജവമോടും പോന്നു പാരം പവനസ്പദ്ധിയാംവിധം.
ഇന്ദ്രൻ വജ്രത്തിനാലാപ്പക്ഷീന്ദ്രനെ പ്രഹരിച്ചുതേ 18

ഗരുഡൻ സുധ കൈക്കൊണ്ടു പറക്കുമ്പോൾ ചൊടിച്ചുടൻ.
സുരേന്ദ്രനോടാത്തിരക്കിൽ ഗരുഡൻ പക്ഷിമായകൻ 19
ചിരിച്ചു ഭംഗിയാംവണ്ണമുരച്ചൂ വജ്രമേലക്കിലും.

ഗരുഡൻ പറഞ്ഞു
മാനിപ്പേനസ്ഥിയാൽ വജ്രം താനേ തീത്താ മഹഷിയെ 20
വജ്രത്തിനേയുമവ്വണ്മം വജ്രിയാകും ഭവനെയും.

ഇത്തൂവൽ വെടിയുന്നൻ ഞാനെത്തില്ലിതിനൊരന്തവും2; 21

ചെററു മേ വജൂമേററിട്ടും പററുന്നീലിഹ വേദന.
സൂതൻ പറഞ്ഞു
ഏവം പറഞ്ഞുടൻ തൂവലെന്നു വിട്ടൂ ഖഗാധിപൻ. 22

പെട്ടെന്നവന്റെയാപ്പണ്ണം9 കണ്ടതിലത്ഭുതാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/124&oldid=156451" എന്ന താളിൽനിന്ന് ശേഖരിച്ചത്