ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹൃഷ്ടരായ് സവ്വഭ്രതങ്ങളിട്ടു പേർ ഗരുഡന്നുടൻ 23

സുരുപമാം പണ്ണമുള്ളോൻ സുപണ്ണനിവനെന്നുകതാൻ.
മഹാശ്ചര്യമിതീക്ഷിച്ചും സഹസ്രാക്ഷൻ പുരന്ദരൻ 24

പതഗേന്ദ്രൻ മഹാഭ്രതമിതെന്നോത്തെവമോതിനാൻ.
‌‌ശ(കൻ ദ്ന്നും നിന്റെ സഖ്യമിനി വേണം ഖഗോത്തമ!
 

സൗപർണ്ണം- ഇന്ദ്രന്റെ അമൃതഹരണം

സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല അമൃതുകൊണ്ടുപോകുന്നതെങ്കിൽ അതു തിരികെ കിട്ടിയാൽ കൊള്ളാമെന്ന് ഇന്ദ്രനാവശ്യപ്പെടുന്നു. മാതാവിനെ ദാസ്യത്തിൽനിന്നു മോചിപ്പിക്കുകയാണ് തന്റെ ഉദ്ദേശമെന്നും ആ ഉദ്ദേശം സാധിച്ചുകഴിഞ്ഞാൽ ഇന്ദ്രൻ അത് തിരികെ കൊണ്ടുവരുന്നതിൽ തനിക്ക് വിരോധമില്ലെന്നും ഗരുഡൻ മറുപടി പറയുന്നു. അമൃതുകൊണ്ടുപോയി സർപ്പങ്ങളുടെ മുന്നിൽവെച്ച് ഗരിഡൻ അമ്മയെ സ്വതന്ത്രയാക്കുന്നു. അമൃതിനുവേണ്ടി സർപ്പങ്ങൾ കുളിക്കാൻപോയ തക്കംനോക്കി ഇന്ദ്രൻ അമൃതകുംഭം അപഹരിച്ചുകൊണ്ടു പോകുന്നു.

ഗരുഡൻ പറഞ്ഞു
സഖ്യം ഭവനോടിനിയങ്ങോക്കുമാറാം പുരന്ദര! 1
അറിഞ്ഞുകൊൾകെൻ ബലമോ പെരിയൊന്നതസഹ്യമാം. സജ്ജനം വഴ്ത്തുമാറില്ല സജ്ജസ്വബലവണ്ണന

സ്വഗുണശ്ലാഘ്യയും സത്യം പുകളേറും ശതക്രതോ! 2

സഖാവാവുകയാൽ ചൊല്ലാം സഖേ, ചേദിക്കകൊണ്ടുഞാൻ
അരുതേ യോഗ്യമല്ലാക്കും സ്വഗുണസ്തവവണ്ണനം. 3
മലയും കാടുമലയുമലയും ഭ്രമിയൊക്കയും
ഒററച്ചിറകിൽ ഞാനേററാം മുററും തൂങ്ങും ഭവനെയും. 4

ഏല്ലാച്ചരാചരജഗത്തെല്ലാം കൂടിയിണക്കി ഞാൻ
ഉല്ലാസാലേററിടാമേല്ലാമാണെൻ മഹാബലം.
സൂതൻ പറഞ്ഞു
ഈമട്ടോതും വീരനോടാ ശ്രീമാനിന്ദ്രൻ കിരീടിതാൻ
ചൊന്നാൻ ശൗനക, സവ്വക്കും നന്നാവാൻ
നോക്കുമീശ്വരൻ. 6

ഇന്ദ്രൻ പറഞ്ഞു

ചേരും ഭവാൻ ചൊന്നതെല്ലാം പോരുമെല്ലോററിനും ഭവാൻ
 സ്വൈരം കൈകൊൾകെന്റെ സഖ്യം
പാരമത്യന്തമുത്തമം. 7

അങ്ങയ്ക്കമൃതു വേണ്ടെങ്കിലങ്ങു തന്നേക്കുകീസ്സുധ
നമ്മെബ്ബാധിക്കുമിതു നീ ചെമ്മേ നല്കീടുമായവർ. 8

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/125&oldid=156452" എന്ന താളിൽനിന്ന് ശേഖരിച്ചത്