ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

37വാസുക്യാദിമന്ത്രണം

അമ്മയുടെ ശാപത്തിൽനിന്നു മുക്തിനോടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി വാസുകി മുതലായ സർപ്പങ്ങൾ കൂടിയാലോചിക്കുന്നു. പലരും പല അഭിപ്രായങ്ങളും പുറപ്പെടുവിക്കുന്നു. അതെല്ലാം കേട്ട വാസുകി, നമുക്കു പിതാവായ കശ്യപനോടാലോചിച്ച് അദ്ദേഹം പറയുന്നതുപോലെ പ്രവർത്തിക്കുന്നതായിരിക്കും നല്ലതെന്നഭിപ്രായപ്പെടുന്നു.

സൂതൻ പറഞ്ഞു
അമ്മ കല്പിച്ചൊരാശ്ശാപമറിഞ്ഞിട്ടുരഗോത്തമൻ
ആശ്ശാപമൊഴിവാൻ മഗ്ഗമെന്തെന്നായോത്തു വാസുകി. 1

അഥ ധമ്മിഷുരൈരാവതാദി ഭ്രാതാക്കളോടുമേ
ഒന്നിച്ചുചേന്നുടനവൻ മന്ത്രാലോചന ചെയ്തുതേ. 2

വാസുകി പറഞ്ഞു
ഈശ്ശാപത്തിന്റെയുദ്ദേശമറിയും നിങ്ങളേവരും
എന്നാലീശ്ശാപമൊഴിവാൻ വഴിയോത്തുദ്യമിക്കണം. 3

എല്ലാശ്ശാപങ്ങൾക്കുമുണ്ടാം വല്ലതും പ്രതികാരവും
മാതൃശാപത്തിന്നുമാത്രം മോക്ഷമുണ്ടായ് വരാ ദൃഢം. 4

അവ്യയാമേയനാം സാക്ഷാൽ സത്യലോകേശസന്നിധൗ
നമ്മെശ്ശപിച്ചെന്നു കേട്ടു മേന്മേൽ വിറ വരുന്നു മേ. 5

നമ്മൾക്കിതിൽ സവ്വനാശമിമ്മട്ടേ വന്നു നിശ്ചയം,
ശപിക്കുമമ്മയെദ്ദേവൻ വിലക്കീലേതുമവ്യയൻ. 6

അതിനാലൊത്തു മന്ത്രിക്കുകിതിൽ സവ്വാഹികൾക്കുമേ
അനാമയത്തിന്നു മാഗ്ഗം കാലം തെററിച്ചിടൊല്ലിഹ. 7

അത്ര നാം കൂട്ടരെല്ലാരും ബുദ്ധിമാന്മാർ വിചക്ഷണർ
ഒഴിവിന്നൊത്തു മന്ത്രിച്ചാൽ വഴികാണുകയില്ലയോ? 8

മുന്നം വാനോരൊളിച്ചോരു വഹ്നിയെക്കണ്ടതിൻവിധം
ആ യജ്ഞമുണ്ടാവരുതന്നീയുള്ളോർ തോററീടുംപടി; 9

ജനമേജയനീസ്സപ്പജനനാശം വരുത്തൊലാ.
സൂതൻ പറ‍‍ഞ്ഞു
ഏവമെന്നൊത്തുചേന്നും കൊണ്ടേവരും
കാദ്രവേയർതാൻ 10

സമയം ചെയ്തു മന്ത്രത്തിൻ ക്രമമെല്ലാമറിഞ്ഞവർ.
ഒരു ജാതി ഭ്രജംഗങ്ങളുരച്ചാർ വിപ്രരായി നാം 11

ജനമേജയനോടത്ഥിക്കേണം യജ്ഞാവിധാനമേ.
ചില നാഗങ്ങൾ പാണ്ഡിത്യനില ഭാവിച്ചുചൊല്ലിനാർ: 12

നാമെല്ലാരും നൃപന്നൊക്കുമാ മന്ത്രിവരരാവണം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/131&oldid=156459" എന്ന താളിൽനിന്ന് ശേഖരിച്ചത്