വേൾക്കുകില്ലെന്നുമെന്നാണിങ്ങു ക്കുള്ളെന്നുള്ളിൽ നിശ്ചയം.
ഏവം തൂങ്ങിപ്പക്ഷിമട്ടിൽ മേവും നിങ്ങളെയിങ്ങനെ 6
കണ്ടപ്പോൾ ബ്രഹ്മചര്യംകൈക്കൊണ്ടതേ പിൻവലിച്ചുഞാൻ.
നിങ്ങൾക്കാഗ്രഹം ചെയ്‌വേനിങ്ങു വേൾപ്പേനസംശയം 7
പേരിങ്ങൊന്നായിരിക്കേണം നേരിട്ടർപ്പിച്ചു കിട്ടണം
ഭരിക്കുന്നതും ഭാരമില്ലെന്നിരിക്കേണമെനിക്കിതിൽ. 8
ഇങ്ങാമാതിരിയുള്ളോളെയെങ്ങാനും കിട്ടിയെങ്കിൽ ഞാൻ
വേൾക്കുമിങ്ങനെയല്ലാതെ വേൾക്കയില്ലിതു നിശ്ചയം. 9
ഇതാണെന്നുടെ സത്യം ഹേ പിതാമഹഗുരുക്കളേ!
അങ്ങതിൽ ജാതനം ജീവി നിങ്ങളക്കരകേറ്റുമേ. 10
എന്നും നശിക്കാത്തവിധം നിന്നുകൊൾകെൻ പിതൃക്കളെ!
സൂതൻ പറഞ്ഞു
എന്നാപ്പിതൃക്കളോടോതി മന്നാകെച്ചുറ്റിയാ മുനി 11
വൃദ്ധന്നു ഭാര്യയാംവണ്ണമൊത്തുകൂടീല ശൗനക!
വെറുത്തു പിതൃവാക്കോർത്തു പെരുത്തഴലൊടായവൻ 12
പിതൃക്കൾക്കു ഹിതം ചെയ്യുന്നതിനാക്കാട്ടിൽവെച്ചവൻ 13
മൂന്നുവട്ടമിരന്നനാക്കന്യാഭിക്ഷയെ മെല്ലവേ.
ജരൽക്കാരു പറഞ്ഞു
ചരാചരങ്ങളായിങ്ങുള്ളൊരാബ്‌ഭുതങ്ങളൊക്കെയും 14
മറഞ്ഞു നില്ക്കുന്നവയും പരം കേൾക്കേണമെന്മൊഴി
ഉഗ്രം തപിക്കുന്ന പിതൃവർഗ്ഗം ദുഃഖത്തൊടൊത്തുടൻ 15
സന്തതിക്കായി വേൾക്കെന്നു ഹന്ത! കല്പിച്ചിടുന്നു മാം.
വേൾക്കാൻ കന്യാഭിക്ഷ തെണ്ടീട്ടിപ്പാരിൽ ചുറ്റിടുന്നിതാ 16
അതിദാരിദ്ര്യദുഃഖസ്ഥൻ പിതൃപ്രേരണകൊണ്ടു ഞാൻ
ഇക്കൗണ്ട ഭൂവർഗ്ഗത്തിലാർക്കുണ്ടോ കന്യയായവൻ 17
ദിക്കൊക്കച്ചുറ്റിടുമെനിക്കാമന്യകയെ നല്കണേ!
പേരിങ്ങൊന്നായ് ഭിക്ഷപോലെ നേരിട്ടർപ്പിപ്പതായി ഞാൻ
ഭരിക്കവേണ്ടാത്തവളായിരിക്കും കന്യയെത്തരൂ.
സൂതൻ പറഞ്ഞു
ഉടൻ ജരൽക്കാരുവിന്റെയടുത്തേല്പിച്ച പന്നഗർ
ആശു ചെന്നീ വർത്തമാനം വാസുകിക്കു കൊടുത്തുതേ
അവർ ചൊല്ലിക്കേട്ടു വേഗമാ വാസുകി സഗർഭ്യയെ
അണിയിച്ചാ വനേ കൊണ്ടുചെന്നിതാ മുനിസന്നിധൗ
അവിടെബ്‌ഭിക്ഷപോലേകിയവളെത്താപസേന്ദ്രനായ് 21
നാഗരാജൻ നല്കിയുടൻ സ്വീകരിച്ചില്ല മാമുനി.
പേരൊന്നാവില്ല മേ ഭാര്യ ഭാര്യമാമെന്നുമോർക്കയാൽ 22
താൾ:Bhashabharatham Vol1.pdf/150
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല