ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60. ഭാരതകഥാവതരണം

ജനമേജയൻ സർപ്പസത്രം ആരംഭിക്കാൻപോകുന്നു എന്നു കേട്ടു് വ്യാസൻ അവിടെ എത്തുന്നു. മഹർ‍ഷിയെ വേണ്ടപോലെ സ്വീകരിച്ചു സൽക്കരിച്ച ജനമേജയൻ തന്റെ പൂർവ്വികന്മാരുടെ വൃത്താന്തം പറഞ്ഞുകേട്ടാൽക്കൊള്ളാമെന്നു് വ്യാസനോടപേക്ഷിക്കുന്നു.ആ കഥ വിസ്തരിച്ചു പറഞ്ഞുകേൾപ്പിക്കാൻ വ്യാസൻ തന്റെ ശിഷ്യനായ വൈശമ്പായനോടാവശ്യപ്പെടുന്നു.

സൂതൻ പറഞ്ഞു
 സർപ്പസത്രത്തിന്നു ജനമേജയൻ ദീക്ഷപൂണ്ടതായ്
കേട്ടിട്ടങ്ങോട്ടെ‍ഴുന്നെള്ളീ കൃഷ്ണദ്വൈപായനൻ മുനി. 1

കാളിന്ദീദ്വീപിൽവെച്ചിട്ടാശക്തിപുത്രപരാശാൽ
കാളികന്യക പെറ്റോനാം പാണ്ഡവർക്കു പിതാമഹൻ, 2

ജനിച്ചിങ്ങിഷ്ടമാമ്മട്ടു തനിച്ചംഗം വളർത്തവൻ
വേദവേദാംഗേതിഹാസവേദവിത്തായ് പുകഴ്ന്നവൻ,

തപസ്സു വേദാദ്യായനമുപവാസവ്രതാദികൾ
സന്താനം യജ്ഞമിവകൊണ്ടെത്താത്തസ്സത്തറിഞ്ഞവൻ, 4

വേദവിത്തമനൊന്നായ വേദം നാലായ് പകർത്തവൻ
പരാപരജ്ഞൻ ബ്രഹ്മർഷി കവി സത്യവ്രതൻ ശുചി, 5
ധൃതരാഷ്ട്രൻ പാണ്ഡു പിന്നെ വിദുരൻ മൂന്നു മകളെ
ഉണ്ടാക്കിശ്ശന്തനുകുലം വളർത്താപുണ്യകീർത്തിമാൻ. 6

വേദവേദാംഗവിജ്ഞാനമേന്തും ശിഷ്യരോടൊത്തുടൻ
ജനമേജയരാജേർഷിസദസ്സിൽ ചെന്നു കേറിനാൻ. 7
നാനാ സദസ്യർ ചുഴലും ജനമേജയരാജനെ
കണ്ടാനവിടെവാനോരൊത്തണ്ടർകോനെന്നവണ്ണമേ. 8

നാനാ ജനപദാദ്ധ്യക്ഷരാകും മൂർദ്ധാഭിഷിക്തരും
ബ്രഹ്മകല്പർ മഖജ്ഞന്മാരൃത്വിക്കുകളുമൊത്തഹോ! 9

‍ജനമേജയരാജർഷി മുനി വന്ന‍തു കണ്ടുടൻ
എതിരേറ്റൂ കൂട്ടരൊത്തു മുദിതൻ ഭരതോത്തമൻ. 10

പൊൻമയം പീഠമാസ്സഭ്യസമ്മതാലാ മുനിക്കുടൻ
ബ്രഹസ്പതിന്ദ്രനാമട്ടേകീ മന്നവനാസനം. 11

ദേവർഷിപൂജ്യൻ മുനിയങ്ങെഴുന്നള്ളിയിരിക്കവേ
ശാസ്രുപ്രകാരം പൂജിച്ചൂ പാർത്തിവപ്ര‍വരൻ പരം. 12

പാദ്യമാചമവനീയം ഗോവർഗ്ഘ്യമെല്ലാം മുറയ്ക്കുതാൻ
പിതാമഹൻ പൂജ്യതമൻ ക്രഷ്ണ*ന്നായേകി മന്നവൻരഹ

കീർത്തിയുള്ളീയഹിളെക്കീർത്തിച്ചേൻ ഞാൻ ദ്വിജോത്തമ!
പ്രധാനമാത്രം ബാഹുല്യാലോതിയില്ലേവരേയുമേ.

ഇവർ തൻ മക്കളും പിന്നെയവരക്കുണ്ടായ മക്കളും . 13

 
 ആപ്പൂജ പാണ്ഡവജനമേജയൻ ചെയ്തതേറ്റടൻ
ഗോവിനെക്കൈക്കൊണ്ടു നന്ദിഭാവം പൂണ്ടു മുനീശ്വൻ 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/178&oldid=156494" എന്ന താളിൽനിന്ന് ശേഖരിച്ചത്